ന്യൂഡല്‍ഹി: സീനിയര്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയശേഷം സിആര്‍പിഎഫ് ജവാന്‍ ജീവനൊടുക്കി. ഡല്‍ഹിയിലെ ലോധി എസ്റ്റേറ്റില്‍ ആഭ്യന്തര മന്ത്രാലയത്തിന് അനുവദിച്ച ബംഗ്ലാവില്‍ സുരക്ഷയ്ക്കു നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണു സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചു വെടിയുതിര്‍ത്തത്.

സിആര്‍പിഎഫ് സബ് ഇന്‍സ്പെക്ടര്‍ കര്‍നൈല്‍ സിംഗ് (55), ഇനസ്പെകട്ര്‍ ദശരഥ് സിംഗ് (56) എന്നിവരാണു മരിച്ചത്. ഇരുവരും 122 സിആര്‍പിഎഫ് ബറ്റാലിയനിലെ അംഗങ്ങളാണ്. കര്‍നൈല്‍ സിംഗ് ആദ്യം ദശരഥിനെ വെടിവച്ചുവീഴ്ത്തിയ ശേഷം സ്വന്തം മുറിയില്‍ ചെന്നു ജീവനൊടുക്കുകയായിരുന്നു. വെള്ളിയാഴ്ച രാത്രി പത്തരയോടെ മെയിന്‍ ഗേറ്റിനു സമീപമായിരുന്നു സംഭവമെന്ന് അധികൃതര്‍ അറിയിച്ചു. ജമ്മു കാഷ്മീരിലെ ഉദംപുര്‍ സ്വദേശിയാണ് എസ്‌ഐ കര്‍നൈല്‍ സിംഗ്. ദശരഥ് സിംഗ് ഹരിയാനയിലെ റോഹ്തക് സ്വദേശിയാണ്.

വാക്കുതര്‍ക്കമാണു വെടിവയ്പിനു കാരണമെന്നാണു പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സിആര്‍പിഎഫ് വക്താവ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ മോസസ് ദിനകരന്‍ പറഞ്ഞു.