പെരിന്തല്‍മണ്ണ: നഗരത്തില്‍ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിെന്‍റ ഉടമക്കും കുന്നപ്പള്ളി വാര്‍ഡിലെ 85കാരിയായ വയോധികക്കും കോവിഡ് സ്ഥിരീകരിച്ചതോടെ പെരിന്തല്‍മണ്ണ നഗരസഭയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍. വസ്ത്രവ്യാപാരിയുമായി സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരെയും വയോധികയുടെ ഭര്‍ത്താവ്, മകന്‍, മരുമകള്‍ എന്നിവരുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരെയും പ്രാഥമിക അന്വേഷണം നടത്തി നഗരസഭ അടിയന്തര നടപടികള്‍ സ്വീകരിച്ചു.

പെരിന്തല്‍മണ്ണയില്‍ കുന്നപ്പള്ളിയിലെ 185 വീടുകളുള്ള മുറുവത്ത് പറമ്ബില്‍ പുതിയ ക്ലസ്റ്റര്‍ രൂപവത്കരിച്ച്‌ സമ്ബൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചു. നഗരത്തിലെ നാല് വസ്ത്രവ്യാപാര സ്ഥാപനങ്ങള്‍ 15 ദിവസം അടച്ചിടും. റോഡുകളും അടച്ചിടും. വീടുകളില്‍നിന്ന് ആളുകള്‍ പുറത്തിറങ്ങുന്നതും സഞ്ചരിക്കുന്നതും നിരോധിച്ചു. നഗരസഭ സജ്ജമാക്കുന്ന കോവിഡ് പ്രഥമഘട്ട ചികിത്സാകേന്ദ്രത്തില്‍ ഭാഗികമായി ഇതിനകം ഭൗതിക സൗകര്യമൊരുക്കി. ഇനിയും കട്ടില്‍, ബെഡ്, ബെഡ്ഷീറ്റ് എന്നിവ നല്‍കാന്‍ താല്‍പര്യമുള്ളവരായ സന്നദ്ധ സാമൂഹികപ്രവര്‍ത്തകരായ വ്യക്തികള്‍, ക്ലബുകള്‍ എന്നിവര്‍ നഗരസഭയുമായോ കൗണ്‍സിലറുമായോ ബന്ധപ്പെട്ട് സഹായിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

സേവനം ചെയ്യാന്‍ സന്നദ്ധരായ ഡോക്ടര്‍മാര്‍, മെഡിക്കല്‍ പഠനം പൂര്‍ത്തീകരിച്ചിറങ്ങിയവര്‍, നഴ്സുമാര്‍, ജെ.എച്ച്‌.ഐമാര്‍ പാരാമെഡിക്കല്‍ മേഖലയിലുള്ളവര്‍ എന്നിവര്‍ കോവിഡ് ഹെല്‍പ് ലൈനില്‍ റിപ്പോര്‍ട്ട് ചെയ്യണം. കോവിഡ് വ്യാപനം തടയാന്‍ ആരോഗ്യവിഭാഗം സ്വീകരിക്കുന്ന നടപടികളോട് എല്ലാവിഭാഗം ബഹുജനങ്ങളും സഹകരിക്കണമെന്ന് നഗരസഭ ചെയര്‍മാന്‍ എം. മുഹമ്മദ് സലീം ആവശ്യപ്പെട്ടു.

ഹെല്‍പ് ഡെസ്ക് തുറന്നു

പെരിന്തല്‍മണ്ണ: ക്വാറന്‍റീന്‍ ദിനംപ്രതി വര്‍ധിക്കുന്നതിനാലും പുതിയ സമ്ബര്‍ക്കപ്പട്ടികയില്‍പെട്ടവരെ ദിനംപ്രതി നിരീക്ഷണത്തില്‍ പാര്‍പ്പിക്കാനുള്ള സൗകര്യങ്ങളൊരുക്കേണ്ടതിനാലും നഗരസഭയില്‍ ഇതിനായി ഹെല്‍പ് ഡെസ്ക് സ്ഥാപിച്ചു. ക്വാന്‍റീനില്‍ കഴിയുന്നവരുടെയും സമ്ബര്‍ക്കത്തിലേര്‍പ്പെട്ടവരുടെയും കണക്കുകള്‍ സൂക്ഷിച്ച്‌ മോണിറ്റര്‍ ചെയ്യാനും ബഹുജനങ്ങള്‍ക്ക് പ്രശ്നങ്ങളും പരാതികളും ഉന്നയിക്കാനുമാണ് മൂന്ന് അംഗങ്ങളടങ്ങുന്ന ഹെല്‍പ് െഡസ്ക്. ഫോണ്‍: 8129580055, 9072953010.

മേലാറ്റൂരിലും വെട്ടത്തൂരിലും 100 പേര്‍ക്ക് വീതം സൗകര്യമൊരുക്കും

മേലാറ്റൂര്‍: വെട്ടത്തൂര്‍, മേലാറ്റൂര്‍ ഗ്രാമപഞ്ചായത്തുകളിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളിലായി 200ലേറെ പേര്‍ക്ക് സൗകര്യമൊരുക്കും.
മേലാറ്റൂര്‍ എ.എല്‍.പി സ്കൂളില്‍ സജ്ജീകരിക്കുന്ന സെന്‍ററില്‍ ആദ്യഘട്ടം 50 പേര്‍ക്കാണ് സൗകര്യമൊരുക്കുക. 27 റൂമും ഒരു ഹാളും ഇതിനായി സജ്ജീകരിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. കമലം ചെയര്‍പേഴ്സനായും മെഡിക്കല്‍ ഓഫിസര്‍ സി.കെ. ജമീല കണ്‍വീനറുമായുള്ള ഏഴംഗ സമിതിയാണ് ചികിത്സാകേന്ദ്രത്തിെന്‍റ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുക. വെട്ടത്തൂര്‍ പഞ്ചായത്തില്‍ കാപ്പ്, വെട്ടത്തൂര്‍ ഹൈസ്കൂളുകളിലാണ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ സംവിധാനിക്കുക. ആദ്യഘട്ട പ്രവര്‍ത്തനത്തിെന്‍റ ഭാഗമായി വെട്ടത്തൂര്‍ ഹൈസ്കൂളില്‍ ശുചീകരണ പ്രവൃത്തികള്‍ ആരംഭിച്ചു.
ആവശ്യമായിവന്നാല്‍ മറ്റു സ്കൂളുകളിലും ഒാഡിറ്റോറിയങ്ങളിലും സെന്‍റര്‍ തുടങ്ങുമെന്നും അധികൃതര്‍ അറിയിച്ചു. പ്രവര്‍ത്തനങ്ങള്‍ക്കായി ജനപ്രതിനിധികളും ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്ന സമിതി രൂപവത്കരിച്ചു.

പാണ്ടിക്കാട്ട് ഐ.ആര്‍.ബി ക്യാമ്ബില്‍ കരാര്‍ പ്രവൃത്തിക്കെത്തിയ ഡല്‍ഹി സ്വദേശിക്ക് കോവിഡ്

പാണ്ടിക്കാട്: ക്വാറന്‍റീന്‍ ലംഘിച്ച്‌ കടകളില്‍ സാധനം വാങ്ങാന്‍ പുറത്തിറങ്ങിയ പാണ്ടിക്കാട് കൊളപറമ്ബിലെ ഐ.ആര്‍.ബി ക്യാമ്ബില്‍ കരാര്‍ പ്രവൃത്തിക്കെത്തിയ ഡല്‍ഹി സ്വദേശിയായ 24കാരെന്‍റ പരിശോധന ഫലം പോസിറ്റിവ്. ക്യാമ്ബ് അധികൃതരുടെ അനാസ്ഥയാണ് രോഗം ബാധിച്ചയാള്‍ ക്വാറന്‍റീന്‍ ലംഘിച്ച്‌ പുറത്തിറങ്ങാന്‍ കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. ഡല്‍ഹിയില്‍നിന്ന് എത്തി കൊളപ്പറമ്ബിലെ പൊലീസ് ഡിസ്പെന്‍സറിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ ആള്‍ക്കാണ് പോസിറ്റിവായത്. ജൂലൈ 12നാണ് രോഗബാധിതനായ ഡല്‍ഹി സ്വദേശി കൊളപ്പറമ്ബിലെത്തിയത്. ഇങ്ങനെയൊരാള്‍ ക്വാറന്‍റീനില്‍ കഴിയുന്ന വിവരം ക്യാമ്ബ് അധികൃതര്‍ നാട്ടുകാരെ അറിയിച്ചിരുന്നില്ല. ഇതുമൂലമാണ് രോഗബാധിതനായ ആളെ തിരിച്ചറിയാന്‍ സാധിക്കാതിരുന്നതെന്നും നാട്ടുകാര്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പിെന്‍റ നേതൃത്വത്തില്‍ പ്രദേശത്ത് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗബാധിതനായ ആള്‍ സാധനം വാങ്ങിയതായി പറയപ്പെടുന്ന കട അടപ്പിക്കുകയും വ്യാപാരി ക്വാറന്‍റീനില്‍ പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്.