തിരുവനന്തപുരം: ശാന്തിവിള താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍ക്കും, രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. കൂടാതെ തിരുവനന്തപുരം ജില്ലയില്‍ രണ്ട് പോലീസുകാര്‍ക്കും രോഗം സ്ഥിരീകരിച്ചു. പോലീസുകാരില്‍ ഒരാള്‍ പൂന്തുറയില്‍ ജോലി ചെയ്ത, എ ആര്‍ ക്യാമ്ബിലെ പൊലീസുകാരനാണ്. നിലവില്‍ തിരുവനന്തപുരത്തെ സ്ഥിതി അതീവ ഗുരുതരമാണ്. വ്യാപനം വലിയ രീതിയില്‍ ജില്ലയെ ബാധിച്ചു.

നഗരസഭയിലെ ഏഴ് കൗണ്‍സിലര്‍മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ തിരുവനന്തപുരം മേയര്‍ നിരീക്ഷത്തില്‍ പ്രവേശിച്ചു. കൂടാതെ ചാല സര്‍ക്കിളിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇന്നലെ 222 കേസുകളാണ് തിരുവനന്തപുരത്ത് റിപ്പോര്‍ട്ട് ചെയ്‍തത്. ഇതില്‍ 206 കേസുകള്‍ സമ്ബര്‍ക്കം മൂലമാണ്.