തിരുവനന്തപുരം: കൊവിഡ് വ്യാപനം ആശങ്കാജനകമായി ഉയരുന്ന സാഹചര്യത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തിങ്കളാഴ്ച ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനമെടുക്കും. ഇന്നലെ ചേര്‍ന്ന മന്ത്രിസഭയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തെങ്കിലും സംസ്ഥാനം വീണ്ടും അടച്ചിട്ടാല്‍ സാമ്പത്തികമായി തകരുമെന്നും പാവപ്പെട്ടവര്‍ അടക്കമുള്ളവരുടെ ജീവിതം ദുരിതപൂര്‍ണമാകുമെന്നും ഒരു വിഭാഗം മന്ത്രിമാര്‍ അഭിപ്രായപ്പെട്ടു. രോഗവ്യാപനമുള്ള മേഖലകളാണ് അടയ്ക്കേണ്ടതെന്നും അവര്‍ പറഞ്ഞു.

ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ കോവിഡ് വ്യാപനം ചര്‍ച്ചയായപ്പോള്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതില്‍ രണ്ട് അഭിപ്രായങ്ങളുണ്ടായി. പൂര്‍ണമായി അടച്ചിടലാണു ഫലപ്രദമായ വഴിയെന്ന് ആരോഗ്യമന്ത്രി അടക്കമുള്ളവരും വാദിച്ചു. എന്നാല്‍, ഇപ്പോള്‍ത്തന്നെ തകര്‍ന്നു കിടക്കുന്ന സാന്പത്തിക സ്ഥിതിയില്‍ സമ്പൂര്‍ണ അടച്ചിടല്‍ കൂടുതല്‍ ദുരിതം സൃഷ്ടിക്കുകയേ ഉള്ളൂവെന്നായിരുന്നു മറിച്ചുള്ള വാദഗതി. വിദഗ്ധരടക്കം വിവിധ മേഖലകളിലെ പ്രതിനിധികളുമായി ചര്‍ച്ച നടത്തി ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.

ഇന്നു വിളിച്ചു ചേര്‍ത്തിരിക്കുന്ന സര്‍വകക്ഷി യോഗത്തിന്‍റെയും മറ്റും അഭിപ്രായവും കണക്കിലെടുക്കും. പ്രതിദിന രോഗികളുടെ എണ്ണം 3000 മുതല്‍ 5000 വരെയായി ഉയരാമെന്ന ദുരന്ത പ്രതികരണ വകുപ്പിന്‍റെ റിപ്പോര്‍ട്ട് അടക്കം കണക്കിലെടുക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചതായാണ് വിവരം.