വെസ്റ്റിന്‍ഡീസിനെതിരായ അവസാന ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ ഇടം നേടി ജോഫ്ര ആര്‍ച്ചറും ജെയിംസ് ആന്‍ഡേഴ്സണും. കൂടാതെ ഫാസ്റ്റ് ബൗളര്‍ മാര്‍ക്ക് വുഡും ഇന്ന് പ്രഖ്യാപിച്ച 14 അംഗ ടീമില്‍ ഇടം നേടിയിട്ടുണ്ട്. നിലവില്‍ 2 ടെസ്റ്റ് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ച്‌ പരമ്ബര സമനിലയിലാണ്.

കോവിഡ്-19 വൈറസ് ബാധ തടയാനായി ഒരുക്കിയ ബയോ സുരക്ഷാ നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരില്‍ രണ്ടാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്ന് ജോഫ്ര ആര്‍ച്ചറിനെ ടീമില്‍ നിന്ന് പുറത്തിരുത്തിയിരുന്നു. തുടര്‍ന്ന് താരം ക്വറന്റൈനില്‍ പോവുകയും കൊറോണ വൈറസ് ടെസ്റ്റിന്റെ ഫലം നെഗറ്റീവ് ആവുകയും ചെയ്തിരുന്നു. സുരക്ഷാ നിയമങ്ങള്‍ തെറ്റിച്ചതിന്റെ പേരില്‍ താരതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വംശീയധിക്ഷേപം ഉണ്ടായതും വാര്‍ത്തയായിരുന്നു.

തുടര്‍ന്ന് താരത്തിന്റെ ഫലം നെഗറ്റീവ് ആയതിനെ തടുര്‍ന്ന് അവസാന ടെസ്റ്റിനുള്ള ടീമില്‍ അവസരം നല്‍കുകയായിരുന്നു.