ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 50 മീറ്റര്‍ അകലത്തില്‍ ക്വാറികള്‍ അനുവദിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ദേശീയ ഹരിത ട്രൈബ്യൂണല്‍ റദ്ദാക്കി. 100 മുതല്‍ 200 മീറ്റര്‍ അകലെ മാത്രമെ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കാവു. അല്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ ക്വാറികളും അടച്ചു പൂട്ടേണ്ടിവരും.

സ്ഫോടനം നടത്തിയുള്ള ക്വാറികള്‍ക്ക് 200 മീറ്ററും സ്ഫോടനമില്ലാതെയുള്ള ഖനനത്തിന് 100 മീറ്റര്‍ അകലവും ജനവാസ മേഖലയില്‍ ഉറപ്പാക്കണമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ദേശീയ മലീനികരണ നിയന്ത്രണ ബോര്‍ഡിന്‍റെ റിപ്പോര്‍ട്ട് കൂടി പരിശോധിച്ചാണ്കോടതിയുടെ തീരുമാനം. ദൂരപരിധി ഇളവുനല്‍കിയ കേരളത്തിന് വിധി തിരിച്ചടിയായി.

സംസ്ഥാനത്ത് ജനവാസ കേന്ദ്രങ്ങള്‍ക്ക് 50 മീറ്റര്‍ അകലെ ക്വാറികള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ ഇത്തരത്തില്‍ നിരവധി ക്വാറികള്‍ക്ക് ലൈന്‍സന്‍സ് നല്‍കി. ദേശീയ ഹരിത ട്രൈബ്യൂണലിന്‍റെ ഉത്തരവോടെ അതെല്ലാം അടച്ചു പൂട്ടേണ്ടിവരും. ഉത്തരവ് രാജ്യവ്യാപകമായി നടപ്പാക്കണം. ഉത്തരവ് എല്ലാ സംസ്ഥാനങ്ങള്‍ക്കും അയക്കാന്‍ ട്രൈബ്യൂണല്‍ നിര്‍ദ്ദേശിച്ചു.