മസ്കത്ത്: ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ടുവരെയുള്ള ലോക്ഡൗണ്‍ കാലയളവില്‍ ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സഞ്ചാര വിലക്ക് നിലവിലുണ്ടാകുമെന്ന് ഗതാഗത മന്ത്രി ഡോ.അഹമ്മദ് അല്‍ ഫുതൈസി അറിയിച്ചു. പകല്‍ അതത് ഗവര്‍ണറേറ്റുകളിലെ ജോലി സ്ഥലങ്ങളില്‍ പോകുന്നതിന് തടസങ്ങളുണ്ടാകില്ല. താമസ വിസയുള്ള വിദേശത്ത് കുടുങ്ങിയവര്‍ക്ക് വിദേശകാര്യ മന്ത്രാലയത്തിെന്‍റ അനുമതിയോടെ ഒമാനിലേക്ക്
തിരികെയെത്താമെന്നും ഡോ.അഹമ്മദ് അല്‍ ഫുതൈസി സുപ്രീം കമ്മിറ്റിയുടെ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജോലി ചെയ്യുന്ന കമ്ബനികള്‍ മുഖേനയോ വിമാന കമ്ബനികള്‍ മുഖേനയോ ഇൗ അനുമതിക്കായി അപേക്ഷിക്കാവുന്നതാണ്. ഒമാനില്‍ തിരികെയെത്തുന്നവര്‍ക്ക് 14 ദിവസത്തെ ക്വാറൈന്‍റന്‍ നിര്‍ബന്ധമാണ്. ഇന്‍സ്റ്റിറ്റ്യൂഷനല്‍ ക്വാറൈന്‍റന്‍ സൗകര്യം വേണ്ടവര്‍ പണം നല്‍കണം. രാത്രി വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ വിമാന ടിക്കറ്റ് അല്ലെങ്കില്‍ പാസ്പോര്‍ട്ട് കാണിച്ചാല്‍ മതി.
ലോക്ഡൗണ്‍ സമയം രാത്രി ഏഴുമുതല്‍ പുലര്‍ച്ചെ ആറുമണി വരെ പൂര്‍ണമായ സഞ്ചാര വിലക്ക് നിലവിലുണ്ടാകുമെന്ന് ആര്‍.ഒ.പി ഒാപറേഷന്‍സ് വിഭാഗം ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സൈദ് അല്‍ ആസ്മി പറഞ്ഞു. കാല്‍നടയാത്ര പോലും ഇൗ സമയം അനുവദിക്കില്ല. ലോക്ഡൗണ്‍ നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് നൂറ് റിയാലായിരിക്കും പിഴ.
പാല്‍, പച്ചക്കറികള്‍, ഇറച്ചി തുടങ്ങിയ ആവശ്യസാധനങ്ങളുമായുള്ള ത്രീ ടണ്‍ മുതലുള്ള ടക്കുകള്‍ക്ക് രാത്രി ഏഴു മുതല്‍ പുലര്‍ച്ചെ ആറു വരെ പെര്‍മിറ്റോടെ ചെക്ക്പോയിന്‍റുകള്‍ കടക്കാന്‍ സാധിക്കുമെന്ന് വ്യവസായ വാണിജ്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി എഞ്ചിനീയര്‍ അഹമ്മദ് അല്‍ ദീബ് പറഞ്ഞു. ഫാക്ടറികള്‍ പകല്‍ സമയത്ത് മാത്രമാണ് പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. രാത്രി പ്രവര്‍ത്തിക്കാന്‍ മന്ത്രാലയത്തിെന്‍റ പ്രത്യേക പെര്‍മിറ്റ് വേണം. കച്ചവട സ്ഥാപനങ്ങള്‍ രാത്രി ഏഴിന് മുമ്ബ് ജീവനക്കാര്‍ക്ക് താമസ സ്ഥലത്ത് എത്താന്‍ സാധിക്കും വിധം പ്രവര്‍ത്തനം ക്രമീകരിക്കണം.
ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒമാന്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ മുന്‍നിരയിലേക്ക് എത്തിയതായി ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അല്‍ സഇൗദി പറഞ്ഞു. രോഗബാധ ഉയരുന്ന സാഹചര്യത്തിലാണ് മുഴുവന്‍ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ തീരുമാനിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്ന പ്രവര്‍ത്തനമാരംഭിക്കാന്‍ സാധിക്കുമെന്നോ വാക്സിന്‍ എന്ന് ലഭ്യമാകുമെന്നോ ഉള്ള കാര്യം വ്യക്തമല്ല. വാക്സിന്‍ ലഭ്യമാകുന്ന പക്ഷം അത് ഒമാനില്‍ ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചുവരുന്നതായും ആരോഗ്യ മന്ത്രി പറഞ്ഞു.