34 വര്‍ഷങ്ങള്‍ക്കുശേഷം രാജ്യത്ത് പുതിയ ഉപഭോക്തൃസംരക്ഷണ നിയമം നിലവില്‍ വന്നു. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ പ്രയോജനകരമാകുമെന്ന് കരുതുന്ന നിയമം 2019ലാണ് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. തിങ്കളാഴ്ച മുതല്‍ നിയമം നിലവില്‍ വന്നു. പുതിയ നിയമത്തില്‍ ഉപഭോക്താവ് എന്നതിെന്റ നിര്‍വചനംതന്നെ മാറ്റിയെഴുതിയിട്ടുണ്ട്. ഒാഫ്ലൈന്‍, ഒാണ്‍ലെന്‍, ടെലി മാര്‍ക്കറ്റിങ്ങ് മേഖലയിലെല്ലാം സാധനങ്ങള്‍ വാങ്ങുന്നവരെ ഉപഭോക്താക്കളായി പരിഗണിക്കുന്നതാണ് പുതിയ നിയമം. നിയമത്തിലെ ചില സുപ്രധാന ആനുകൂല്യങ്ങള്‍ ഇങ്ങിനെയാണ്.
1.ഉപഭോക്താവിന് ഇനിമുതല്‍ എവിടെ വേണമെങ്കിലും പരാതി നല്‍കാം.താമസിക്കുന്ന സ്ഥലത്തൊ ജോലിചെയ്യുന്ന ഇടങ്ങളിലൊ സൗകര്യപ്രദമായി കംപ്ലയിൻറ് രജിസ്റ്റർ ചെയ്യാവുന്നതാണ്. നേരത്തെ നാം എവിടെ നിന്നാണൊ സാധനം വാങ്ങിയത് അവിടെയായിരുന്നു പരാതി നൽകേണ്ടിയിരുന്നത്.
2.തെറ്റായ പരസ്യം നൽകുന്ന നിർമാതാക്കൾക്ക് പിഴയും ജയിൽ ശിക്ഷയും ലഭിക്കും.
3.തെറ്റായ പരസ്യത്തിൽ അഭിനയിക്കുന്ന സെലിബ്രിറ്റികൾക്ക് ശിക്ഷ നൽകാൻ വകുപ്പിെല്ലങ്കിലും അവരെ വിലക്കാനാകും.
4.ജില്ല ഉപഭോക്തൃ കമ്മീഷൻ നിർമാതാവിന് പിഴ വിധിച്ചാൽ അപ്പീൽ പോകുന്നതിനുമുമ്പ് പിഴ തുകയുടെ പകുതി കെട്ടിവയ്ക്കേണ്ടിവരും. ഇത് അനാവശ്യമായ അപ്പീലുകൾ ഒഴിവാക്കാൻ സഹായിക്കും..
.5.വിചാരണകൾ വീഡിയൊ കോൺഫറൻസിലൂടെയും നടത്താം. ഇത് ആഗോള കുത്തകകൾശക്കതിരേയും പരാതി നൽകാൻ സഹായിക്കും.
6.പരാതികളിൽ മൂന്നുമാസത്തിനകം തീരുമാനം എടുക്കണം.
7. ഉപഭോക്തൃ കമ്മീഷനുകൾക്ക് സമാന്തരമായി മധ്യസ്ഥ സമിതികളും ഉണ്ടാകും. ഇവരെ സമീപിച്ചും തർക്കങ്ങൾ പരിഹരിക്കാം….