അമേരിക്കന്‍ പൗരാവകാശ പ്രക്ഷോഭത്തിന്‍റെ മുന്നണിപ്പോരാളികളില്‍ ഒരാളായ ജോണ്‍ ലൂയിസ്(80) അന്തരിച്ചു. കുറച്ചുനാളായി പാന്‍ക്രിയാറ്റിക് കാന്‍സറിനു ചികിത്സയിലായിരുന്നു. ‘ബിഗ് സിക്സ്’ എന്നു പേരുകേട്ട ലോകത്തെ ആറു സുപ്രധാന നേതാക്കളിലൊരാളായിരുന്നു.

ആഫ്രിക്കന്‍ വംശജരോടുള്ള വിവേചനം അവസാനിപ്പിക്കാനുള്ള പൗരാവകാശ പ്രക്ഷോഭത്തെ അറുപതുകളില്‍ നയിച്ചത് മാര്‍ട്ടിന്‍ ലൂഥര്‍ കിംഗും ജോണ്‍ ലൂയിസും അടക്കമുള്ള നേതാക്കളായിരുന്നു.1987ലാണ് ലൂയിസ് ആദ്യമായി കോണ്‍ഗ്രസ് അംഗമാകുന്നത്. 2011ല്‍ അന്നത്തെ പ്രസിഡന്‍റ് ബറാക് ഒബാമ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം നല്കി ആദരിച്ചു. ലൂയിസിന്‍റെ മരണത്തില്‍ ഒബാമയും ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസിയും ഭരണകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാക്കളും അനുശോചിച്ചു.