തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസില്‍ അന്വേഷണം നടക്കട്ടെയെന്ന് ആവര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിന്‍റെ പ്രതിച്ഛായയെ ബാധിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിച്ഛായ ഇടിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് താല്‍ക്കാലം ചെറിയ ആശ്വാസം ലഭിച്ചിട്ടുണ്ടാകാം. എന്നാല്‍ യാഥാര്‍ഥ്യങ്ങള്‍‌ പുറത്തു വരുന്നതോടെ അതെല്ലാം പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബോധപൂര്‍വമാണ്.

സര്‍ക്കാറിനെ ഏതെങ്കിലും തരത്തില്‍ ഇടിച്ചു താഴ്ത്തണമെന്ന് വിചാരിക്കുന്നവരുണ്ട്. കഴിഞ്ഞ സര്‍ക്കാരിലെ മുഖ്യമന്ത്രിയുടെ ഓഫീസ് പോലെയാണ് ഇന്നത്തെ മുഖ്യമന്ത്രിയുടെ ഓഫീസ് എന്ന് താരതമ്യപ്പെടുത്താന്‍ ശ്രമം നടക്കുകയാണ്. കഴിഞ്ഞ സര്‍ക്കാറിന്‍റെ കാലത്തെ മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച്‌ അറിയാത്തവരാണോ അവര്‍. അതറിഞ്ഞു കൊണ്ടല്ലെ ഇപ്പോഴത്തെ ഓഫീസുമായി താരതമ്യം ചെയ്തത്. ഇതിനെല്ലാം ജനമാണ് വിധി കര്‍ത്താക്കള്‍. ഏതെങ്കിലും ഒരു പ്രചാരണം അഴിച്ചുവിട്ടെന്ന് കരുതി ആകെ കാര്യങ്ങളങ്ങ് അട്ടിമറിഞ്ഞു പോകുമെന്ന് തെറ്റിദ്ധരിക്കണ്ട. തല്‍ക്കാലം ഒരാശ്വാസം തോന്നുന്നുണ്ടാവും. വല്ലാത്ത പുകമറ സൃഷ്ടിക്കാന്‍ കഴിയുമല്ലോ എന്നാണ് നോക്കുക. പക്ഷേ ആ പുകമറയ്ക്ക് ചെറിയ ആയുസേ ഉള്ളൂ. സത്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും വസ്തുതകളും പുറത്തുവരും, അപ്പോള്‍ ഈ കെട്ടച്ചമച്ച കാര്യങ്ങള്‍ ഇതേ പോലെയങ്ങ് പോകുമെന്നും അദ്ദേഹം പറഞ്ഞു.

പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്ന കമ്ബനിയെ ഈ മൊബിലിറ്റി പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സികളില്‍ നിന്ന് ഒഴിവാക്കിയ നടപടി ഇതുവരെ അറിഞ്ഞിട്ടില്ലെന്നും അന്വേഷിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രൈസ് വാട്ടര്‍ കൂപ്പേഴ്‌സ് എന്ന സ്വകാര്യ കമ്ബനിക്ക് സെക്രട്ടറിയേറ്റില്‍ ഓഫീസ് തുറക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ മാത്രം അഭിപ്രായമാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. ഇത് സംബന്ധിച്ച്‌ ഇപ്പോള്‍ ഒന്നും മാധ്യമങ്ങളെ അറിയിക്കാനില്ലെന്നും അറിയിക്കേണ്ട സമയത്ത് അറിയിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.