കൊല്ലം:കൊല്ലത്ത് ഭര്‍ത്താവിന്‍റെ വീട്ടില്‍ വച്ച്‌ കൊല്ലപ്പെട്ട ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്ബിന്‍റെ വിഷം കണ്ടെത്തി. ഉത്രയെ കടിച്ചത് മൂര്‍ഖന്‍ തന്നെയെന്ന് മൃതദേഹത്തിന്റെ രാസപരിശോധനാ ഫലത്തില്‍ പറയുന്നു. ഉത്രയുടെ ശരീരത്തില്‍ മൂര്‍ഖന്‍ പാമ്ബിന്റെ വിഷം കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളില്‍ സിട്രസിന്‍ മരുന്നിന്റെ അംശവും കണ്ടെത്തി. രാസപരിശോധന ഫലം അന്വേഷണ സംഘത്തിന് ലഭിച്ചു. പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ ഉത്രയെ കൊന്നുവെന്ന മൊഴി ശരിവെക്കുന്നതാണ് രാസപരിശോധനാ ഫലവും.

ഉത്രയെ കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം സൂരജ് മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ കരഞ്ഞ് സമ്മതിച്ചിരുന്നു. കേസിന്റെ ആദ്യ പകുതിയില്‍ തന്നെ ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തിയിരുന്നു. ഉത്രയുടെ കുടുംബം വിവാഹമോചനം ആവശ്യപ്പെട്ടതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സൂരജ് വെളിപ്പെടുത്തി.

കഴിഞ്ഞ ജനുവരിയില്‍ ഉത്രയെ കുടുംബം അഞ്ചിലിലെ വീട്ടിലേക്ക് കൊണ്ടു പോകാന്‍ തീരുമാനിച്ചു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ടു. ഈ വൈരാഗ്യത്തിലാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് സൂരജ് പറയുന്നു. വിവാഹമോചനം ഉണ്ടായാല്‍ സ്വര്‍ണവും പണവും കാറും തിരികെ നല്‍കേണ്ടി വരുമെന്ന് സൂരജ് ഭയന്നുവെന്നും മൊഴിയില്‍ വ്യക്തമാക്കി. ഉത്രയ്ക്ക് തന്നില്‍ നിന്ന് ശാരീരിക മാനസിക പീഡനങ്ങള്‍ നേരിടേണ്ടി വന്നുവെന്നും സൂരജ് കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച്‌ 2-നും മാര്‍ച്ച്‌ 26-നുമാണ് ഉത്രയെ പാമ്ബിനെ കൊണ്ട് കടിപ്പിച്ച്‌ കൊല്ലാന്‍ സൂരജ് ശ്രമിച്ചത്. രണ്ടാമത്തെ ശ്രമത്തില്‍ ഉത്ര കൊല്ലപ്പെടുകയായിരുന്നു.