തിരുവനന്തപുരം: അടിയന്തര സാഹചര്യം കണക്കിലെടുത്ത് കോവിഡ് ചികിത്സ കാരുണ്യപദ്ധതിയില്‍ (കാസ്പ്) ഉള്‍പ്പെടുത്തി സ്വകാര്യ ആശുപത്രികള്‍ക്കുള്ള നിരക്ക് നിശ്ചയിച്ചതിന് പിന്നാലെ വിശദമാര്‍ഗനിര്‍ദേശങ്ങളും സര്‍ക്കാര്‍ ഇറക്കി. അമ്ബരപ്പിക്കുന്ന കോവിഡ് വ്യാപനം നേരിടാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുറമേ സ്വകാര്യ സൗകര്യങ്ങള്‍കൂടി ഉള്‍പ്പെടുത്തുന്നതിെന്‍റ ഭാഗമായാണിത്. മറ്റ് രോഗികളുമായി ഇടപഴകാന്‍ സാഹചര്യമുണ്ടാക്കാത്തവിധം സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക ബ്ലോക്കോ ഭാഗമോ ‘കോവിഡ് ആശുപത്രി’ എന്ന നിലയില്‍ സജ്ജമാക്കണം.