തിരുവനന്തപുരം: കേരളത്തില്‍ 449 പേര്‍ക്ക് കൂടി തിങ്കളാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 162 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. മലപ്പുറം ജില്ലയില്‍ നിന്നും 28 പേരുടെയും(എറണാകുളം-1, കണ്ണൂര്‍-1), പാലക്കാട് ജില്ലയില്‍ നിന്നും 25 പേരുടെയും, കണ്ണൂര്‍ ജില്ലയില്‍ നിന്നും 20 പേരുടെയും (കാസറഗോഡ്-3), വയനാട് ജില്ലയില്‍ നിന്നും 16 പേരുടെയും, തൃശൂര്‍ ജില്ലയില്‍ നിന്നും 14 പേരുടെയും, കോട്ടയം, എറണാകുളം (തൃശൂര്‍-2) ജില്ലകളില്‍ നിന്നും 12 പേരുടെവീതവും, കൊല്ലം ജില്ലയില്‍ നിന്നും 10 പേരുടെയും, കോഴിക്കോട് ജില്ലയില്‍ നിന്നും 8 പേരുടെയും (തിരുവനന്തപുരം-1), ആലപ്പുഴ ജില്ലയില്‍ നിന്നും 7 പേരുടെയും, കാസറഗോഡ് ജില്ലയില്‍ നിന്നും 5 പേരുടെയും, തിരുവനന്തപുരം ജില്ലയില്‍ നിന്നും 3 പേരുടെയും, പത്തനംതിട്ട ജില്ലയില്‍ നിന്നും 2 പേരുടെയും പരിശോധനാഫലം ആണ് ഇന്ന് നെഗറ്റീവ് ആയത്.

ഇതോടെ 4028 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 4259 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,80,594 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരില്‍ 1,76,218 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4376 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 713 പേരെയാണ് തിങ്കളാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 12,230 സാമ്ബിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്ബിള്‍, ഓഗ്മെന്റഡ് സാമ്ബിള്‍, സെന്റിനല്‍ സാമ്ബില്‍, പൂള്‍ഡ് സെന്റിനില്‍, സി.ബി. നാറ്റ്, ട്രൂ നാറ്റ് എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 4,16,282 സാമ്ബിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 5407 സാമ്ബിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്റിനല്‍ സര്‍വൈലന്‍സിന്റെ ഭാഗമായി ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്ബര്‍ക്കം കൂടുതലുള്ള വ്യക്തികള്‍ മുതലായ മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 78,002 സാമ്ബിളുകള്‍ ശേഖരിച്ചതില്‍ 74,676 സാമ്ബിളുകള്‍ നെഗറ്റീവ് ആയി.