സിംഗപ്പൂര്‍ തിരഞ്ഞെടുപ്പില്‍ ലീ സിയന്‍ ലോംഗ് തുടര്‍ച്ചയായ അഞ്ചാം വട്ടവും സിംഗപ്പുര്‍ പ്രധാനമന്ത്രിപദം നിലനിര്‍ത്തി.വെള്ളിയാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ പീപ്പിള്‍സ് ആക്‌ഷന്‍‌ പാര്‍ട്ടി(പിഎപി) 93ല്‍ 83 സീറ്റും നേടി. 1965ല്‍ സിംഗപ്പുരിനു സ്വാതന്ത്ര്യം ലഭിച്ചശേഷം പിഎപി മാത്രമാണ് അധികാരത്തിലെത്തിയിട്ടുള്ളത്. 2004 മുതല്‍ ഭരിക്കുന്ന ലീ മൂന്നാമത്തെ പ്രധാനമന്ത്രിയാണ്.

ഇന്ത്യന്‍ വംശജനായ പ്രീതം സിംഗ് നയിക്കുന്ന പ്രതിപക്ഷ പാര്‍ട്ടിയായ വര്‍ക്കേഴ്സിന് ആകെ പത്തു സീറ്റുകള്‍ മാത്രമേ നേടാനായുള്ളൂ.കൊവിഡ് പ്രതിരോധത്തിനിടെയാണ് സിംഗപ്പൂരില്‍ തിരഞ്ഞെടുപ്പ് നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ ബൂത്തുകളുടെ എണ്ണം 800ല്‍ നിന്ന് 1000 ആയി ഉയര്‍ത്തിയായിരുന്നു തിരഞ്ഞെടുപ്പ്. ഹസ്തദാനം ഒഴിവാക്കിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണവും ഏറെ ശ്രദ്ധ നേടിയിരുന്നു.