വാഷിംഗ്‌ടണ്‍: യുഎസ് പ്രസിഡന്റിന് പ്രോസിക്യുഷനില്‍ നിന്ന് പരിരക്ഷയില്ലെന്ന് യുഎസ് സുപ്രീം കോടതി. പ്രസിഡന്‍്റ് ട്രമ്ബിന്‍്റെ സ്വത്തുവിവര രേഖകള്‍ സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി പ്രസ്താവന. അതേസമയം സാമ്ബത്തിക വിവര രേഖകള്‍ പുറത്തുവിടുമോയെന്ന് വ്യക്തമല്ലെന്ന് അല്‍-ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ വര്‍ഷം നവംബറിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്ബ് വിവരങ്ങള്‍ പുറത്തുവരുമോയെന്നതില്‍ വ്യക്തതയില്ല. സുപ്രീംകോടതി ഉത്തരവ് പ്രകാരം ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഗ്രാന്‍ഡ് ജൂറിക്ക് ട്രമ്ബിന്റെ സാമ്ബത്തിക രേഖകള്‍ ആവശ്യപ്പെടാം. അത്കീ ഴ്‌ക്കോടതിക്ക് കൈമാറുകയുമാകാം.

മാന്‍ഹട്ടന്‍ ഡിസ്ട്രിക്റ്റ് അറ്റോര്‍ണി സൈറസ് വാന്‍സ് ജൂനിയറും ജനപ്രതിനിധി സമിതിയും ട്രമ്ബിന്റെ അക്കൗണ്ടിങ് സ്ഥാപനമായ മസാര്‍സ് യു‌എസ്‌എ എല്‍‌എല്‍‌പിയോട് ട്രമ്ബിന്‍്റെ 10 വര്‍ഷത്തെ സാമ്ബത്തിക രേഖകള്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

പ്രസിഡന്റ് എന്ന നിലയില്‍ കോണ്‍ഗ്രസിന്‍്റെയും ന്യൂയോര്‍ക്ക് പ്രോസിക്യൂട്ടര്‍മാരുടെയും അന്വേഷണത്തില്‍ നിന്ന് നിയമ പരിരക്ഷക്ക് അര്‍ഹതയുണ്ടെന്നാണ് ട്രമ്ബിന്‍്റെ അവകാശവാദം. നിയമ പരിരക്ഷയെന്ന അവകാശവാദത്തെ പക്ഷേ കോടതി തള്ളി. അതേസമയം സാമ്ബത്തിക വിവരങ്ങള്‍ തേടുന്നതിന് പിന്നില്‍ രാഷ്ടീയമാനങ്ങളുണ്ടെന്ന ട്രമ്ബിന്‍്റെ വാദത്തെ കോടതി കണക്കിലെടുക്കാതിരിക്കില്ലെന്നത് ട്രമ്ബിന് ആശ്വാസമാകുന്നുണ്ടെന്ന് നിയമവൃത്തങ്ങള്‍ വിലയിരുത്തുന്നു.

ഇതിനിടെ ട്രമ്ബിന്‍്റെ സ്വത്തുവിവര രേഖകള്‍ക്കായുള്ള നിയമപോരാട്ടം ശക്തമായി മുന്നോട്ടുകൊണ്ടുപോകമെന്ന് സ്പീക്കര്‍ നാന്‍സി ഫെലോസിയുടെ പ്രസ്താവന ശ്രദ്ധേയമായി. ജനങ്ങള്‍ക്ക് വേണ്ടി പ്രസിഡന്‍്റിന്‍്റെ സ്വത്തുവിവരങ്ങള്‍ തിരക്കാന്‍ കോണ്‍ഗ്രസിന്‍്റെ അധികാരത്തെ സുപ്രീംകോടതി മുഖവിലക്കെടുത്തിട്ടുണ്ടെന്നതില്‍ ഹൗസ് ഓഫ് റപ്പസെന്‍്റിറ്റീവ് സ്പീക്കര്‍ ഫെലോസി സംതൃപ്തിയ റിയിച്ചു. പ്രസിഡന്‍്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ട്രമ്ബിന്‍്റെ സ്വത്തുവിവരങ്ങള്‍ പൊതുജന സമക്ഷമെത്തിക്കുകയെന്ന നീക്കം ശക്തിപ്പെടുകയാണ്. അമേരിക്കന്‍ രാഷ്ടീയത്തില്‍ ട്രമ്ബ് – നാന്‍സി ഫെലോസി പോര് മുഖ്യ ചേരുവയായി തുടരുകയാണ്.