ന്യൂഡല്‍ഹി : ലോക്ക്ഡൗണ്‍ കാലത്തെ സ്കൂള്‍ ഫീസ് എഴുതിത്തള്ളാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിയില്‍ ഇടപെടാന്‍ വിസമ്മതിച്ചു സുപ്രീം കോടതി. ഹര്‍ജിക്കാര്‍ക്ക് ഇക്കാര്യത്തില്‍ ഹൈക്കോടതികളെ സമീപിക്കാമെന്ന് ചീഫ് ജസ്റ്റീസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

ഒന്‍പതു സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികളുടെ രക്ഷിതാക്കളാണ് സ്വകാര്യ സ്കൂളുകളിലെ ഫീസ് ഒഴിവാക്കുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചത്. ലോക്ക്ഡൗണ്‍ മൂലം സാന്പത്തിക പ്രതിസന്ധിയിലായതിനാല്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഫീസ് ഒഴിവാക്കാന്‍ ഉത്തരവിടണമെന്നും സാന്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്നു വിദ്യാഭ്യാസ അവകാശ നിയമത്തില്‍ വ്യക്തമാക്കുന്നുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍, ഒന്‍പത് സംസ്ഥാനങ്ങളിലെയും സാഹചര്യം വ്യത്യസ്തമാണെന്നും എല്ലാവരുടെയും ആവശ്യങ്ങള്‍ ഒരുമിച്ച്‌ പരിഗണിക്കാനാവില്ലെന്നും മൂന്നംഗ ബെഞ്ച് നിലപാടെടുക്കുകയായിരുന്നു. ഈ വിഷയത്തില്‍ ഓരോ സംസ്ഥാനത്തിന്‍റെയും നിലപാടുകള്‍ വ്യക്തിപരമായി പരിഗണിക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ എന്തുകൊണ്ട് ആദ്യം ഹൈക്കോടതിയെ സമീപിച്ചു കൂടായെന്നും ചീഫ് ജസ്റ്റീസ് ചോദിച്ചു.