കോഴിക്കോട്: കേരളത്തില്‍ കോവിഡ് വൈറസിെന്റ കമ്മ്യൂണിറ്റി സ്പ്രെഡിനുള്ള സാധ്യതകള്‍ ചൂണ്ടിക്കാട്ടി യു.എന്‍. പരിസ്ഥിതി വിഭാഗം ഓപ്പറേഷന്‍സ് മാനേജറും കരിയര്‍ ഉപദേശകനുമായ മുരളി തുമ്മാരുകുടി. ഒരാളില്‍ നിന്നും അനേകരിലേക്ക് പകരുന്ന സൂപ്പര്‍ സ്പ്രെഡ് ഉണ്ടായിക്കഴിഞ്ഞു. ഇനി കമ്മ്യൂണിറ്റി സ്പ്രെഡ് മാത്രമേ ബാക്കിയുള്ളൂ. അതുണ്ടായോ ഇല്ലയോ എന്ന് വിദഗ്ധര്‍ വാഗ്വാദം നടത്തുന്നു. അതിെന്റ ആവശ്യമില്ല നാട്ടുകാര്‍ ഇപ്പോള്‍ കാണിക്കുന്നത് പോലുള്ള ഉത്സാഹവും സഹകരണവും കാണിച്ചാല്‍ മറ്റു രാജ്യങ്ങളില്‍ ആടി തീര്‍ത്ത കൊറോണയിലെ എല്ലാ അവതാരങ്ങളും കേരളത്തിലും ആടും. -അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.