കൊച്ചി: യുഎഇയിലേക്ക് മടങ്ങാന്‍ തയാറെടുക്കുന്ന പ്രവാസികളെ കോവിഡിന്‍റെ മറവില്‍ കേന്ദ്ര സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് വ്യാപക പരാതി.

തിരികെ പോകാന്‍ ആഗ്രഹിക്കുന്നവരെ വന്ദേഭാരത് വിമാനങ്ങളില്‍ കൊണ്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനം. എന്നാല്‍ എയര്‍ ഇന്ത്യ നടത്തുന്ന ഇത്തരം സര്‍വീസുകളില്‍ നാലിരട്ടി വരെ നിരക്ക് വര്‍ധിപ്പിച്ച്‌ പ്രവാസികളെ പിഴിയുകയാണെന്നാണ് പരാതി ഉയര്‍ന്നത്.

കഴിഞ്ഞ വര്‍ഷം ഇതേസമയത്ത് 8,000 മുതല്‍ 9,000 വരെയായിരുന്ന നിരക്ക് നിലവില്‍ 29,000 മുതല്‍ 30,000 വരെയാണ്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടത്തുന്ന വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകളില്‍ നാലിരട്ടി വരെ അധികനിരക്ക് ഈടാക്കുന്നതില്‍ പ്രവാസികള്‍ അതൃപ്തരാണ്.

എയര്‍ ഇന്ത്യ ഇത്തരമൊരു കൊള്ളനടത്തിയാല്‍ സ്വകാര്യ വിമാനക്കമ്ബനികള്‍ എത്രരൂപ യാത്രക്കാരില്‍ നിന്നു വാങ്ങുമെന്നും പ്രവാസികള്‍ ചോദിക്കുന്നു.

ഇന്ത്യയും യുഎഇയും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം ഈ മാസം 12 മുതല്‍ 26 വരെയുള്ള വന്ദേ ഭാരത് വിമാനങ്ങളിലാണ് പ്രവാസികള്‍ക്ക് യുഎഇയിലേക്ക് തിരികെ പോകാനുള്ള അവസരം ലഭിക്കുന്നത്. 15 ദിവസത്തേക്കാണ് ഇത്തരത്തില്‍ പ്രത്യേകമായി അവസരമൊരുങ്ങുന്നത്.

വന്ദേഭാരത് മിഷന്‍റെ ഭാഗമായുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലാണ് യുഎഇയിലേക്ക് പോകാന്‍ കഴിയുന്നത്. വന്ദേഭാരത് സര്‍വീസുകളുള്ള എല്ലാ നഗരങ്ങളില്‍നിന്നും യുഎഇയിലേക്ക് വിമാനങ്ങളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു.

മടങ്ങിപോകുന്ന യാത്രക്കാര്‍ക്ക് ഐസിഎ, യുഎഇ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‍സ് എന്നിവയുടെ അനുമതി ആവശ്യമാണ്. പുറപ്പെടുന്നതിന് 96 മണിക്കൂറിനിടെ നടത്തിയ കൊവിഡ് പിഎസിആര്‍ പരിശോധനയില്‍ ഫലം നെഗറ്റീവായിരിക്കണമെന്നും നിബന്ധനയുണ്ട്. ഹെല്‍ത്ത്, ക്വാറന്‍റീന്‍ ഡിക്ലറേഷനുകള്‍ പൂരിപ്പിച്ച്‌ നല്‍കുകയും വേണം.