നയതന്ത്ര സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷിനും സന്ദീപിനും സരിത്തിനും പങ്കുണ്ടെന്ന് എൻഐഎ. ഹൈക്കോടതിയിലാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.

എൻഐഎയുടെ 16,17,18 വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും സ്വപ്നയുടെ ജാമ്യ ഹർജി പരിഗണിക്കരുതെന്നും എൻഐഎ കോടതിയിൽ പറഞ്ഞു. എൻഐഎ കേസുകളിൽ മുൻകൂർ ജാമ്യം നൽകുന്ന പതിവില്ലെന്നും ചോദ്യം ചെയ്യുന്നതിനു വേണ്ടി സ്വപ്നയെ കസ്റ്റഡിയിൽ വേണമെന്നും എൻഐഎ കോടതിയിൽ വ്യക്തമാക്കി.

അതേസമയം, കേസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ കോപ്പി സ്വപ്നയ്ക്ക് നൽകണമെന്നും കോടതി അറിയിച്ചു. ഹർജി പരിഗണിക്കുന്നത് കോടതി ചൊവ്വാഴ്ച്ചത്തേക്ക് മാറ്റുകയും ചെയ്തു.