ദുബൈ: അവള്‍ക്ക് അമേരിക്കയിലെയും കാനഡയിലെയും സര്‍വകലാശാലകളില്‍ ഉപരിപഠനത്തിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍, ഞങ്ങളുടെ മകള്‍ ഇന്ത്യയെ അറിയണമെന്നും നമ്മുടെ മാതൃരാജ്യത്ത് പഠിച്ചു വളരണമെന്നുമാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഏതൊരാവശ്യത്തിനും അവള്‍ക്കരികില്‍ ഒാടിയെത്താമെന്നും അവള്‍ക്ക് ഇവിടേക്ക് നാലു മണിക്കൂര്‍ കൊണ്ട് പറന്നു വരാനാകുമെന്നും സമാധാനിച്ചിരുന്നു- ഇപ്പോള്‍ നാലു മാസമായി ഞങ്ങള്‍ക്കരികിലെത്താന്‍ അവള്‍ പരിശ്രമിക്കുന്നു, ഇമെയിലുകളയക്കുന്നു, ഉദ്യോഗസ്ഥര്‍ക്ക് ഫോണ്‍ ചെയ്യുന്നു, പക്ഷേ ഇപ്പോഴും അധികൃതര്‍ കനിയുന്നില്ല- പറയുന്നത് യു.എ.ഇയില്‍ താമസിക്കുന്ന അനില്‍ വാറംഗ്.