പാലക്കാട്: ജില്ലയില്‍ ഇന്ന് രണ്ട് പിഞ്ച് കുട്ടികള്‍ക്ക് ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 14 അതിഥി തൊഴിലാളികള്‍ക്കും രോഗബാധയുണ്ടായി. പശ്ചിമ ബംഗാളില്‍നിന്നും വന്ന അതിഥി തൊഴിലാളികള്‍ക്കാണ് രോഗം കണ്ടെത്തിയത്. രോഗം സ്ഥിരീകരിച്ച 14 പേരും 20 നും 39 നും ഇടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ 41 പേരടങ്ങുന്ന സംഘമായി ജില്ലയിലെത്തി വണ്ടിതാവളത്തുള്ള ക്യാമ്ബില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കൂടാതെ ഒന്‍പത് പേര്‍ രോഗമുക്തി നേടി. ഇന്ന് ജില്ലയില്‍‌ സമ്ബര്‍ക്ക രോഗികള്‍ ഇല്ലാത്തത് ആശ്വാസമായി.

ആദ്യ ദിവസം തന്നെ ക്യാമ്ബില്‍ ഉള്ളവരുടെ സാമ്ബിള്‍ പരിശോധനയ്ക്ക് എടുത്തിരുന്നു. ഇതില്‍ ഫലം വന്ന 14 സാമ്ബിളുകളാണ് പോസിറ്റീവ് ആയത്. ബാക്കി 21 സാമ്ബിള്‍ പരിശോധനകളുടെ ഫലം വരാനുണ്ട്. സൗദിയില്‍ നിന്നെത്തിയ 10 മാസം പ്രായമുള്ള ആണ്‍കുട്ടിക്കും ചെന്നൈയില്‍ നിന്നെത്തിയ മൂന്നു വസുകാരനും രോഗം സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് വയസുകാരന്‍റെ അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു.