കോട്ടയം: കോട്ടയം ജില്ലയില്‍ വിദേശത്തു രോഗം ബാധിച്ച ശേഷം നെഗറ്റീവായ രണ്ടുപേര്‍ വീണ്ടും പോസിറ്റീവായി. അബുദാബിയില്‍ നിന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന മാടപ്പള്ളി കുറന്പനാടം സ്വദേശി (28), മസ്കറ്റില്‍ നിന്ന് എത്തി കറുകച്ചാലിനു സമീപം ക്വാറന്റൈനില്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വാഴൂര്‍ സ്വദേശി (25) എന്നിവര്‍ക്കാണ് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്.

അബുദാബിയില്‍ നടത്തിയ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ച കുറന്പനാടം സ്വദേശിക്ക് ചികിത്സയ്ക്കു ശേഷം ജൂണ്‍ എട്ടിന് നടത്തിയ പരിശോധനയുടെ ഫലം നെഗറ്റീവായിരുന്നു. ജൂണ്‍ 24-ന് അബുദാബി വിമാനത്താവളത്തില്‍ നടത്തിയ റാപ്പിഡ് ടെസ്റ്റ് ഫലവും നെഗറ്റീവായിരുന്നു. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. വാഴൂര്‍ സ്വദേശി മസ്കറ്റില്‍ വച്ച്‌ മേയ് 25-ന് രോഗം സ്ഥിരീകരിച്ച ശേഷം 18 ദിവസം റൂം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്നു. ഇതിനു ശേഷം പരിശോധന നടത്തിയിരുന്നില്ല. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരില്‍ രണ്ടുപേര്‍ ആരോഗ്യപ്രവര്‍ത്തകര്‍. ജൂണ്‍ 17 മുതല്‍ 30 വരെ കോട്ടയം ജനറല്‍ ആശുപത്രിയിലെ കൊറോണ വാര്‍ഡില്‍ ജോലി ചെയ്തശേഷം സമീപത്തെ ഹോസ്റ്റലില്‍ ക്വാറന്റൈനില്‍ കഴിയുകയായിരുന്നു മണര്‍കാട് സ്വദേശിനി (44), വാകത്താനം സ്വദേശിനി (43) എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല.