ന്യൂഡല്‍ഹി: ചൈനയുടെ മുന്നറിയിപ്പ് വകവയ്‌ക്കാതെ അതിര്‍ത്തിയില്‍ സൈനിക നീക്കം എളുപ്പമാക്കാനുള്ള ലഡാക്കിലെ റോഡ് നിര്‍മാണ പദ്ധതികള്‍ ഊര്‍ജിതമാക്കാന്‍ കേന്ദ്രത്തിന്‍റെ നിര്‍ദേശം. ലഡാക്കില്‍ 20,000 കോടി രൂപയുടെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നിര്‍ദേശിച്ചു.

അതിര്‍ത്തി റോഡുകളുടെ നിര്‍മ്മാണം നിശ്‌ചിത സമയത്ത് പൂര്‍ത്തിയാക്കുമെന്ന് പ്രതിരോധമന്ത്രി പങ്കെടുത്ത അവകലോകന യോഗത്തില്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷന്‍(ബി.ആര്‍.ഒ) മേധാവി ലഫ്. ജനറല്‍ ഹര്‍പല്‍ സിംഗ് അറിയിച്ചു. പ്രതിരോധ, ആഭ്യന്തര, ഗതാഗത മന്ത്രാലയങ്ങളുടെ ഏകോപനത്തോടെയാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതെന്നും അതിര്‍ത്തിയിലെ സംഭവ വികാസങ്ങള്‍ ബാധിക്കില്ലെന്നും ഹര്‍പല്‍ സിംഗ് വ്യക്തമാക്കി.

ഡര്‍ബുക്-ഷ്യോക്- ദൗലാത് ബെഗ് ഓള്‍ഡി റോഡ് നിര്‍മാണമാണു കഴിഞ്ഞ രണ്ടു മാസമായി നിലനില്‍ക്കുന്ന സംഘര്‍ഷത്തിലേക്കു വഴി തെളിച്ചത്. എന്നാല്‍ അതിര്‍ത്തിയില്‍ പ്രകോപനം തുടരുമ്ബോഴും ജാര്‍ഖണ്ഡില്‍ നിന്ന് തൊഴിലാളികളെ എത്തിച്ച്‌ ബി.ആര്‍.ഒ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്.

ഹൈവേകള്‍, ടണലുകള്‍, 30 സ്ഥിരം പാലങ്ങള്‍ തുടങ്ങി ലഡാക്കില്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ബിആര്‍ഒയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. കിഴക്കന്‍ ലഡാക്കിലെ ഒറ്റപ്പെട്ട മേഖലകളിലേക്കുള്ള സൈന്യത്തിന്‍റെയും സാധാരണ ജനങ്ങളുടെയും സഞ്ചാരം സുഗമമാക്കുകയാണ് ഈ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം.