കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് മാധ്യമ പ്രവര്‍ത്തകന്‍ അടക്കം 21 പേര്‍ക്ക്. ഇതില്‍ സമ്പര്‍ക്കം മൂലം 11 പേര്‍ക്ക് രോഗം പകര്‍ന്നത് സമ്പര്‍ക്കം വഴി.രോഗം ബാധിച്ച്‌ ചികില്‍സയിലായിരന്ന 20 പേര്‍ ഇന്ന് സുഖം പ്രാപിച്ചു.ജൂലൈ ഒന്നിന് രോഗം സ്ഥിരീകരിച്ച തോപ്പുംപടി സ്വദേശിയുമായി അടുത്ത സമ്പര്‍ക്കത്തില്‍ വന്ന 60 വയസ്സുള്ള തോപ്പുംപടി സ്വദേശിനി,ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച പിറവം സ്വദേശികളുടെ 30 വയസ്സുള്ള കുടുംബാംഗം,ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച കടവന്ത്ര സ്വദേശിനിയുടെ അടുത്ത ബന്ധുവായ 52 വയസുകാരന്‍,ജൂലൈ 3 ന് രോഗം സ്ഥിരീകരിച്ച ചെല്ലാനം സ്വദേശിനിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള അടുത്ത ബന്ധുവായ 8, 61 വയസ്സുള്ള കുടുംബാംഗങ്ങള്‍, 45 വയസ്സുള്ള ചെല്ലാനം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍, ജൂലൈ 6 ന് രോഗം സ്ഥിരീകരിച്ച കീഴ്മാട് സ്വദേശിയുടെ അടുത്ത ബന്ധുവായ 45,19 വയസ്സുള്ള കുടുംബാംഗങ്ങള്‍, ജൂലൈ 4 ന് രോഗം സ്ഥിരീകരിച്ച പറവൂര്‍ സ്വദേശിയുടെ അടുത്ത ബന്ധുവായ 6 വയസുകാരി,ആലുവ മാര്‍ക്കറ്റിലെ തൊഴിലാളിയായ 35 വയസ്സുള്ള ചൂര്‍ണ്ണിക്കര സ്വദേശി, ആലങ്ങാട് സ്വദേശിയായ 38 വയസ്സുള്ള മാധ്യമ പ്രവത്തകന്‍ എന്നിവര്‍ക്കാണ് ഇന്ന് സമ്ബര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്.
ജൂണ്‍ 20 ന് റിയാദ്- കൊച്ചി വിമാനത്തിലെത്തിയ 33 വയസ്സുള്ള തുക്കാക്കര സ്വദേശി,ജൂണ്‍ 28 ന് മസ്‌കറ്റ് -കൊച്ചി വിമാനത്തിലെത്തിയ 39 വയസ്സുള്ള നെടുമ്ബാശ്ശേരി സ്വദേശി,ജൂണ്‍ 21 ന് ദുബായ്- കൊച്ചി വിമാനത്തിലെത്തിയ 47 വയസ്സുള്ള തേവര സ്വദേശി,ജൂണ്‍ 24 ന് ഷാര്‍ജ -കൊച്ചി വിമാനത്തിലെത്തിയ 30 വയസ്സുള്ള പിണ്ടിമന സ്വദേശി,ജൂണ്‍ 14 ന് ഖത്തര്‍-കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള കീഴ്മാട് സ്വദേശി,ജൂണ്‍ 23 ന് മസ്‌കറ്റ് -കരിപ്പൂര്‍ വിമാനത്തിലെത്തിയ 25 വയസ്സുള്ള കളമശ്ശേരി സ്വദേശി,ബാംഗ്‌ളൂര്‍ -കൊച്ചി വിമാനത്തിലെത്തിയ 27 വയസ്സുള്ള ആന്ദ്ര സ്വദേശി,ജൂലൈ 4 ന് ഖത്തര്‍ -കൊച്ചി വിമാനത്തിലെത്തിയ 24 വയസ്സുള്ള ആലുവ. സ്വദേശി, അതെ വിമാനത്തിലെത്തിയ 31 വയസ്സുള്ള ചൂര്‍ണിക്കര സ്വദേശി,ജൂലൈ 4 ന് സൗദി -കൊച്ചി വിമാനത്തിലെത്തിയ 43 വയസുള്ള ആരക്കുഴ സ്വദേശി എന്നിവര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു.
കൂടാതെ മലപ്പുറം, കൊല്ലം ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച ഓരോരുത്തര്‍ വീതവും ആലപ്പുഴ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച രണ്ടു പേരും ജില്ലയില്‍ ചികില്‍സയിലുണ്ട്.രോഗം സ്ഥിരീകരിച്ച്‌ കോഴിക്കോട് ചികില്‍സയില്‍ ഉണ്ടായിരുന്ന എറണാകുളം സ്വദേശിയും ഇന്നലെ കൊല്ലം ജില്ലയില്‍ രോഗം സ്ഥിരീകരിച്ച ഒരാളും നിലവില്‍ എറണാകുളത്താണ് ചികില്‍സയില്‍ ഉള്ളത്. ഇന്നലെ രോഗം സ്ഥിരീകരിച്ച 49 വയസുള്ള കീഴ്മാട് സ്വദേശിയുടെ സമ്ബര്‍ക്കപട്ടിക തയാറാക്കി വരുന്നതായി അധികൃതര്‍ പറഞ്ഞു. നിലവില്‍ ഇതില്‍ 20 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇന്നലെ രോഗം സ്ഥിരീകരിച്ച 39 വയസുള്ള ആലുവ സ്വദേശിയായ വൈദികന്റെ സമ്ബര്‍ക്ക പട്ടികയില്‍ നിലവില്‍ 15 പേരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പെട്ട 7 പേരുടെ സാമ്ബിള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ജില്ലയില്‍ 20 പേര്‍ ഇന്ന് രോഗമുക്തി നേടി. ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 52 വയസ്സുള്ള കളമശ്ശേരി സ്വദേശി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 41 വയസ്സുള്ള പള്ളുരുത്തി സ്വദേശി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 37 വയസ്സുള്ള തൃപ്പണിത്തറ സ്വദേശി, ജൂണ്‍ 23 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുളള എളന്തിക്കര സ്വദേശി, ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള തിരുവാണിയൂര്‍ സ്വദേശി, മെയ് 19 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള പാലക്കാട് സ്വദേശി, ജൂണ്‍ 25 ന് രോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള ഞാറയ്ക്കല്‍ സ്വദേശി, ജൂണ്‍ 10 ന് രോഗം സ്ഥിരീകരിച്ച 16 വയസ്സുള്ള പനമ്ബള്ളി നഗര്‍ സ്വദേശി, ജൂണ്‍ 3 ന് രോഗം സ്ഥിരീകരിച്ച 50 വയസ്സുള്ള ചുള്ളിക്കല്‍ സ്വദേശിനി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 29 വയസ്സുള്ള കൂനമ്മാവ് സ്വദേശി, ജൂണ്‍ 27 ന് രോഗം സ്ഥിരീകരിച്ച 25 വയസ്സുള്ള ഇടപ്പള്ളി സ്വദേശി, ജൂണ്‍ 24ന് രോഗം സ്ഥിരീകരിച്ച 33 വയസ്സുള്ള കളമശ്ശേരി സ്വദേശി, ജൂണ്‍ 19 ന് രോഗം സ്ഥിരീകരിച്ച 24 വയസ്സുള്ള പല്ലാരിമംഗലം സ്വദേശി, ജൂണ്‍ 26 ന് രോഗം സ്ഥിരീകരിച്ച 31 വയസ്സുള്ള കടമക്കുടി സ്വദേശി, ജൂണ്‍ 4 ന് രോഗം സ്ഥിരീകരിച്ച 73 വയസ്സുള്ള മലപ്പുറം സ്വദേശി , ജൂണ്‍ 4 ന് രോഗം സ്ഥിരീകരിച്ച 39 വയസ്സുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 17 ന് രോഗം സ്ഥിരീകരിച്ച 23 വയസ്സുള്ള തമിഴ്‌നാട് സ്വദേശി, ജൂണ്‍ 13 ന് രോഗം സ്ഥിരീകരിച്ച 47 വയസ്സുള്ള മഹാരാഷ്ട്ര സ്വദേശി, മെയ് 24 ന് രോഗം സ്ഥിരീകരിച്ച 31 വയസ്സുള്ള ആയവന സ്വദേശിനി, ജൂണ്‍ 29 ന് രോഗം സ്ഥിരീകരിച്ച 53 വയസ്സുള്ള കാഞ്ഞൂര്‍ സ്വദേശി എന്നിവരാണ് രോഗ മുക്തി നേടിയത്.

ഇന്ന് 1158 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 620 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു.നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 13642 ആണ്. ഇതില്‍ 11743 പേര്‍ വീടുകളിലും, 531 പേര്‍ കൊവിഡ് കെയര്‍ സെന്ററുകളിലും 1368 പേര്‍ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.ഇന്ന് 36 പേരെ പുതുതായി ആശുപത്രിയില്‍ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു.വിവിധ ആശുപ്രതികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 34 പേരെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു.ജില്ലയില്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 272 ആണ്.ജില്ലയിലെ ആശുപത്രികളില്‍ 213 പേരാണ് കൊവിഡ് രോഗം സ്ഥിരീകരിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ 96 പേരും അങ്കമാലി അഡല്ക്‌സില്‍ 113 പേരും ഐഎന്‍എച്ച്‌എസ് സഞ്ജീവനിയില്‍ 2 പേരും, സ്വകാര്യ ആശുപത്രിയില്‍ 2 പേരും ചികില്‍സയിലുണ്ട്.

ഇന്ന് ജില്ലയില്‍ നിന്നും 263 സാമ്ബിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 337 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതില്‍ 21 എണ്ണം പോസിറ്റീവും, ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 412 ഫലങ്ങളാണ് ലഭിക്കാനുള്ളത്.ക്ലസ്റ്റര്‍ കണ്ടയ്ന്‍മെന്റ് സോണ്‍ ടെസ്റ്റിങ് സ്ട്രാറ്റജിയുടെയും സെന്റിനല്‍ സര്‍വെയ്‌ലന്‍സ് ടെസ്റ്റിങിന്റെയും ഭാഗമായി പുതുതായി ആരംഭിച്ച ആന്റിജന്‍ ടെസ്റ്റുകളില്‍ 167 എണ്ണം നെഗറ്റീവ് ആണ്. ജില്ലയില്‍ ടെസ്റ്റിങ് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പൂള്‍ ടെസ്റ്റിങ് ഊര്‍ജിതമാക്കി. കണ്‍വെന്‍ഷന്‍ ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിങ് വഴിയും ട്രൂ നാറ്റ് ടെസ്റ്റിങ് മുഖേനയും നടത്തപ്പെടുന്ന പരിശോധനകളിലും പൂള്‍ ടെസ്റ്റിങ് ഊര്‍ജിതമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.