ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് 19 നിര്‍ണയത്തിനുളള പരിശോധനകള്‍ ഒരു കോടി കടന്നെന്ന് വ്യക്തമാക്കി ഐസിഎംആര്‍ . ഇന്നലെ 24 മണിക്കൂറിനിടെ രാജ്യത്ത് 1,80,596 സാമ്ബിളുകളാണു പരിശോധിച്ചത് . ഇതോടെ പരിശോധനകളുടെ എണ്ണം 1,00,04,101 ആയി ഉയര്‍ന്നതായി ഐസിഎംആര്‍ അറിയിച്ചു . രാജ്യത്ത് കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ദിനംപ്രതിയുളള പരിശോധനകളുടെ എണ്ണം വര്‍ധിപ്പിച്ചു വരികയാണ് .

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ പ്രതിദിനം ശരാശരി രണ്ടുലക്ഷത്തില്‍പ്പരം പരിശോധനകളാണു നടന്നത് . അഞ്ചുദിവസത്തിനിടെ പത്തുലക്ഷത്തോളം പരിശോധനകള്‍ നടന്നു . കോവിഡ് വ്യാപനം തടയുന്നതിന് പരിശോധനകളുടെ എണ്ണം ഉയര്‍ത്തേണ്ടത് അനിവാര്യമാണ്. ഇതു മുന്നില്‍ കണ്ട് രാജ്യത്ത് ഒന്നടങ്കം 1,105 ലാബുകള്‍ക്കാണ് പരിശോധനയ്ക്ക് അനുമതി നല്‍കിയത്.

പ്രതിദിനം മൂന്നു ലക്ഷത്തോളം പരിശോധനകള്‍ നടത്താനുളള ശേഷി കൈവരിച്ചിട്ടുണ്ട്. പരിശോധനകള്‍ വര്‍ധിപ്പിച്ച്‌ കോവിഡ് രോഗികളെ അതിവേഗത്തില്‍ കണ്ടെത്താനാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിട്ടുളള നിര്‍ദേശം . അതിലൂടെ സമ്ബര്‍ക്കപ്പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പെടെയുളള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഐസിഎംആര്‍ വ്യക്തമാക്കി .

രോഗവ്യാപനം കൂടുതലുളള തമിഴ്നാട്, മഹാരാഷ്ട്ര, രാജസ്ഥാന്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളോട് പരിശോധന വര്‍ധിപ്പിക്കാന്‍ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട് . ട്രൂനാറ്റ്, സിബിനാറ്റ് ടെസ്റ്റുകള്‍ നടത്താന്‍ തയ്യാറുളള ലാബുകളെ കണ്ടെത്തി ഇവര്‍ക്ക് അംഗീകാരം നല്‍കുന്നതിന് വേണ്ടിയുളള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഐസിഎംആര്‍ അറിയിച്ചു .