ദിസ്പുര്‍: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗം ചെയ്യുകയും
അതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്യുകയും ചെയ്ത സംഭവത്തിലെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സമിലെ ബിശ്വനാഥ് ജില്ലയിലെ ഹെലെം മേഖലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.

പ്രതികളിലൊരാള്‍ പ്രണബ് ജ്യോതി പട്ഗിരിയെന്ന ആളാണ്. താനൊരു മാധ്യമപ്രവര്‍ത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തിയ ഇയാള്‍ പെണ്‍കുട്ടികളെ ഒരു വീട്ടിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഹെലം മേഖലയിലെ ഒറ്റപ്പെട്ട സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്.പട്ഗിരി തന്റെ ചില സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് പെണ്‍കുട്ടികളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. തുടര്‍ന്ന്, മുഴുവന്‍ ബലാത്സംഗ രംഗങ്ങളും ഇവര്‍ ചിത്രീകരിച്ചു. പിന്നീട് വീഡിയോ കാണിച്ച്‌ പെണ്‍കുട്ടികളെ ബ്ലാക്ക്മെയില്‍ ചെയ്ത ഇവര്‍ ശരീശവില്‍പ്പനയ്ക്ക് തയ്യാറാകാന്‍ പെണ്‍കുട്ടികളെ നിര്‍ബന്ധിച്ചു.

എന്നാല്‍ നടന്ന സംഭവം മുഴുവന്‍ പെണ്‍കുട്ടികള്‍ അവരുടെ കുടുബാംഗങ്ങളോട് വെളിപ്പെടുത്തി.തുടര്‍ന്ന് ഇവര്‍ ഹെലം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ബിശ്വനാഥ് ജില്ല പൊലീസ് ഹെലം മേഖലയിലെ വിവിധ സ്ഥലങ്ങളില്‍ ഓപ്പറേഷന്‍ നടത്തുകയും സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച്‌ ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പോക്സോ നിയമപ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.