മെക്സിക്കോ സിറ്റി: കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക കണക്കുകള്‍ പുറത്തുവിടുന്നതിലും തിരിമറി. മെക്സിക്കോയ്ക്കെതിരെയാണ് ആരോപണം. ദിവസങ്ങളായി മെക്സിക്കോ മരണ നിരക്ക് കുറച്ചാണ് കാണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഔദ്യോഗികമായി പുറത്തുവിട്ടിട്ടുള്ളതിനേക്കാള്‍ 10,000 പേരെങ്കിലും വൈറസ് ബാധിച്ച്‌ മരിച്ചിട്ടുണ്ടെന്നാണ് വിവരം. മെക്സിക്കന്‍ ആരോഗ്യ വകുപ്പിന്‍റെ തെറ്റായ നടപടിയാണ് ഇതെന്നും ദി ഫിനാന്‍ഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവിലെ മരണനിരക്കിനേക്കാള്‍ 3.5 ഇരട്ടിയെങ്കിലും കൂടുതലായിരിക്കാം യഥാര്‍ഥ മരണ നിരക്കെന്നാണ് വിവരങ്ങള്‍.

രാജ്യത്ത് ആറ് ലക്ഷത്തിലേറെപ്പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടാകാമെന്നും 78,000 പേരെങ്കിലും വൈറസ് ബാധയേത്തുടര്‍ന്ന് മരണത്തിന് കീഴടങ്ങിയിട്ടുണ്ടാകാമെന്നുമാണ് ഇത്തരം സ്വകാര്യ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നിലവില്‍ രാജ്യത്ത് 2,45,251 പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ടെന്നും 29,843 പേര്‍ വൈറസ് ബാധിച്ച്‌ മരിച്ചിട്ടുണ്ടെന്നുമാണ് മെക്സിക്കന്‍ ആരോഗ്യ വകുപ്പ് പുറത്തുവിടുന്ന കണക്ക്.