ന്യൂഡല്‍ഹി: കോവിഡ് പരിശോധനക്കായി സര്‍ക്കാര്‍ ഡോക്ടരുടെ നിര്‍ദേശം വേണമെന്ന നിബന്ധന ഒഴിവാക്കി . അതോടെ കോവിഡ് റെസ്റ്റുമായി ബന്ധപ്പെട്ട തടസ്സങ്ങള്‍ നീങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി അതിനാല്‍ തന്നെ കഴിഞ്ഞദിവസം മാത്രം 2,29,588 പേര്‍ക്ക് ഇന്ത്യയില്‍ കോവിഡ് പരിശോധന നടത്തി. ഇതോടെ രാജ്യത്ത് ഇതുവരെ നടത്തിയ കോവിഡ് പരിശോധനയുടെ എണ്ണം ഒരു കോടിയോടടുത്തു. വ്യാഴാഴ്ചവരെ 90,56,173 സാംപിളുകള്‍ പരിശോധിച്ചു.
ഇനിമുതല്‍ രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറുടെ നിര്‍ദേശമുണ്ടെങ്കില്‍ ആര്‍ക്കും കോവിഡ് പരിശോധനയ്ക്ക് വിധേയരാവാമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.കേന്ദ്രസര്‍ക്കാര്‍ ബുധനാഴ്ച പ്രഖ്യാപിച്ച സുപ്രധാന നടപടികളിലൂടെ, രജിസ്റ്റര്‍ ചെയ്ത ഏതെങ്കിലും പ്രാക്ടീഷണറുടെ കുറിപ്പടിയില്‍ കോവിഡ് പരിശോധന നടത്താം, ഒരു സര്‍ക്കാര്‍ ഡോക്ടറുടെ മാത്രം പ്രത്യേകതയല്ല.അതേസമയം സ്വകാര്യ മേഖലയിലെ വ്യക്തികളടക്കം യോഗ്യതയുള്ള എല്ലാ മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കും ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടു
ഐസിഎംആര്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പരിശോധനയ്‌ക്കുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്ന ഏതൊരു വ്യക്തിക്കും കോവിഡ് -19 ടെസ്റ്റിനുള്ള സൗകര്യം ഉണ്ടാക്കും കോവിഡിനുള്ള മുഖ്യപരിശോധനയായ ആര്‍.ടി.-പി.സി.ആര്‍. ടെസ്റ്റിനുപുറമേ റാപ്പിഡ് ആന്റിജന്‍ പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റും നടത്തി പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാക്യാമ്ബുകള്‍, മൊബൈല്‍ വാനുകള്‍ എന്നിവയിലൂടെ കൂടുതല്‍ പരിശോധനകള്‍ നടത്താനും സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
കോവിഡ് പരിശോധനയ്ക്കായി 1065 ലാബുകളാണ് രാജ്യത്ത് സജ്ജമാക്കിയിരിക്കുന്നത്. അതില്‍ 768-ഉം സര്‍ക്കാര്‍ ലാബുകളാണ്. ഇതോടെ പ്രതിദിന പരിശോധനകളുടെ എണ്ണവും വര്‍ധിച്ചു.