ന്യൂഡല്‍ഹി: ആറു വര്‍ഷം മുമ്ബ് സഹോദരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ തിഹാര്‍ ജയിലില്‍ സഹോദരന്‍ കുത്തിക്കൊന്ന സംഭവം സിനിമയെ വെല്ലുന്ന ആസൂത്രണത്തിനൊടുവില്‍. ഇന്ത്യയിലെ ഏറ്റവും സുരക്ഷയുള്ള തിഹാര്‍ ജയിലിലെ അധികൃതരുടെ കണ്ണുവെട്ടിച്ച്‌ വൈരാഗ്യം തീര്‍ത്ത പ്രതി കൃത്യം നിര്‍വഹിച്ചതെങ്ങനെയെന്നാണ് ജയില്‍ വകുപ്പിലെ ഉന്നത തലത്തിലുള്ളവര്‍ തലപുകഞ്ഞ് ആലോചിക്കുന്നത്. സംഭവത്തില്‍ ജയില്‍ സുരക്ഷ ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെ വിവിധ സെല്ലുകളിലേക്ക് മാറ്റുേമ്ബാഴുള്ള മാനദണ്ഡങ്ങള്‍ പുനപരിശോധിക്കാനും  ഒരുങ്ങുകയാണ് പൊലീസും ജയിൽ അധികൃതരും.  ചുരുളഴിച്ചത് ചോദ്യംചെയ്യലിൽ ബുധനാഴ്ചയാണ് 21 കാരനായ സാക്കിർ സ്വന്തം സഹോദരിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷ അനുവഭവിച്ചു വന്ന മുഹമ്മദ് മെഹ്താബിനെ(27) തിഹാർ ജയിലിൽ കുത്തിക്കൊന്നത്.  സാധാരണ സംഭവിക്കുന്നപോലെ സംഭവിക്കുന്നപോലെ പ്രതികളുടെ തമ്മിലടിയിൽ നടന്ന മരണമെന്ന് അധികൃതർ ആദ്യം കരുതിയെങ്കിലും പിന്നീടാണ് സംഭവത്തിനു പിന്നിലെ ചുരുളഴിയുന്നത്.  ജയിൽ വാർഡന്മാരുടെ കണ്ണിൽ പെടാതെ സൂക്ഷിച്ച ഇരുമ്പ് ദണ്ഡുകൊണ്ട് മെഹ്താബിെൻറ വയറിനും കഴുത്തിനും കുത്തിയാണ് സാക്കിർ കൃത്യം നിർവഹിക്കുന്നത്.