ഷംന കേസില്‍ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കേസിലെ മുഖ്യപ്രതിയുടെ ഭാര്യ രംഗത്ത്. ഷംനയും ഭര്‍ത്താവും തമ്മില്‍ നിരന്തരം ഫോണില്‍ സംസാരിച്ചിരുന്നു. ഷംനയെ വിളിച്ച സ്ത്രീ താനല്ല. നടിയെ വിവാഹം കഴിക്കാന്‍ റഫീഖ് തന്നോടു വിവാഹമോചനം ആവശ്യപ്പെട്ടതായും ഭാര്യ പറഞ്ഞു.
ആല്‍ബങ്ങളില്‍ അഭിനയിക്കുന്നവരുടെ ഫോണ്‍ നമ്പര്‍ ഹാരീസ്, റഫീഖിന് നല്‍കിയിരുന്നുവെന്നും റഫീഖിന്റെ ഭാര്യ വെളിപ്പെടുത്തുന്നു. തന്റെ സഹോദരനെ കളളക്കേസില്‍ കുടുക്കി. സ്ത്രീകളുമായി ഫോണില്‍ സംസാരിക്കുന്നതിനെ ചൊല്ലി വീട്ടില്‍ വഴക്കിടാറുണ്ട്. ഷംനയുടെ ചിത്രം കാണിച്ച് ഞാന്‍ ഇവരെ വിവാഹം കഴിക്കാന്‍ പോകുകയാണെന്നു പറഞ്ഞു. വിവാഹമോചനം വേണമെന്നും ആവശ്യപ്പെട്ടു.
ഭര്‍ത്താവിനെതിരേ പരാതി നല്‍കിയിട്ടും പോലീസ് യാതൊരു നടപടിയും എടുത്തിട്ടില്ല. രാവും പകലും ഫോണ്‍വിളിയാണ്. പുലര്‍ച്ച അഞ്ചുവരെ വിളി തുടരും. അതു ഷംനയുമായിട്ടാണെന്നാണ് കരുതുന്നത്. അതിന്റെ പേരില്‍ താൻ പ്രശ്നമുണ്ടാക്കിയിട്ടുണ്ട്.
നടിയാണ് വിളിക്കുന്നതെന്ന് ആദ്യം അറിയില്ലായിരുന്നു. ഭര്‍ത്താവിനു വിദ്യാഭ്യാസമൊന്നും ഇല്ലാത്തതിനാല്‍ അയാള്‍ക്കൊരു നടിയുമായി ബന്ധമുണ്ടാകുമെന്നു കരുതിയതേയില്ല. പിന്നീട് ടിവിയില്‍ ഷംനയുടെ ചിത്രങ്ങള്‍ കണ്ടപ്പോഴാണ് ഭര്‍ത്താവിന്റെ ഫോണിലുള്ള ഫോട്ടോകള്‍ തന്നെയാണെന്നു മനസിലായതും വിളിച്ചിരുന്ന ആളെ തിരിച്ചറിഞ്ഞതും.
ഷംനയുടെ പേരില്‍ സേവ് ചെയ്ത വാട്സാപ്പ് നമ്പറില്‍നിന്ന് അവരുടെ ചിത്രങ്ങള്‍ അയച്ചു നല്‍കിയിരുന്നതായും റഫീഖിന്റെ ഭാര്യ പറഞ്ഞു. ഷംനയെ വിളിച്ച സ്ത്രീ താനല്ല. കേസില്‍ കുടുക്കുമെന്ന ഭയം തനിക്കുണ്ടെന്നും അവര്‍ പറഞ്ഞു.
അതേസമയം, കേസിൽനിന്നു രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമാണോ പുതിയ വെളിപ്പെടുത്തലുകളെന്നതു പോലീസ് പരിശോധിക്കും. താനാണെന്നു പറഞ്ഞു മറ്റൊരാളുടെ വ്യാജഫോട്ടോ കാണിച്ചാണ് റഫീക്ക് ഷംനയെ പരിചയപ്പെട്ടതെന്നു സംശയമുണ്ട്. വീഡിയോ കോൾ വിളിച്ചപ്പോൾ ലഭ്യമായിരുന്നില്ലെന്നായിരുന്നു നേരത്തെ ഷംനയും പറഞ്ഞിരുന്നത്.