ന്യൂഡല്‍ഹി : ഓഗസ്റ്റ് ഒന്നിനകം സര്‍ക്കാര്‍ വസതി ഒഴിയാന്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിക്ക് കേന്ദ്ര സര്‍ക്കാരിന്‍റെ നിര്‍ദേശം. എസ്പിജി സുരക്ഷ ഒഴിവാക്കിയ സാഹചര്യത്തില്‍ കേന്ദ്ര നഗരകാര്യ ഭവന മന്ത്രാലയമാണ് നോട്ടീസ് നല്‍കിയത്. ഓഗസ്റ്റ് ഒന്നിനുശേഷവും വസതി ഒഴിഞ്ഞില്ലെങ്കില്‍ നിയമപ്രകാരമുള്ള പിഴ ഈടാക്കുമെന്നു കേന്ദ്ര നഗര വികസന മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

എസ്.പി.ജി സുരക്ഷ വിഭാഗത്തിലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ താമസസൗകര്യം അനുവദിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായാണ് 1997 മുതല്‍ പ്രിയങ്ക ഗാന്ധി ലോധി എസ്റ്റേറ്റിലെ വസതിയില്‍ താമസിക്കുന്നത്. കഴിഞ്ഞ നവംബറില്‍ പ്രിയങ്ക ഗാന്ധിയുടെയും രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും എസ്.പി.ജി സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു.

നിലവില്‍ ഇസഡ് പ്ലസ് വിഭാഗം സുരക്ഷയാണ് പ്രിയങ്കക്ക് ഉള്ളത്. സിആര്‍പിഎഫ് സൈനികരുടെ സുരക്ഷയാണിത്. ഈ സുരക്ഷാ വിഭാഗത്തിലുള്ളവര്‍ക്ക് സര്‍ക്കാര്‍ താമസസൗകര്യം ലഭ്യമല്ലെന്ന് നോട്ടീസില്‍ പറയുന്നു. ജൂലൈ ഒന്നു മുതല്‍ താമസ സൗകര്യം റദ്ദാക്കിയതായും ഒരു മാസം ഇളവ് അനുവദിച്ചതായും നോട്ടീസില്‍ പറയുന്നു.