തിരുവനന്തപുരം: ഇ-മൊബിലിറ്റി അഴിമതി ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കു മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറിയുടെ അടുത്തേക്ക് ആ ഫയല്‍ താനെ നടന്നു പോകില്ലല്ലോ. ഇദ്ദേഹം ഉദ്ധരിച്ച ഭാഗത്തിനു തൊട്ടു മുന്‍പ് മുഖ്യമന്ത്രി ഒരു വാചകം അതില്‍ എഴുതിയിട്ടുണ്ട്. അതു ചീഫ് സെക്രട്ടറി കാണുക എന്നാണ്. അതായത് ഫയലില്‍ തീരുമാനമെടുക്കുന്നതിനു മുന്‍പ് ചീഫ് സെക്രട്ടറി പരിശോധിച്ച്‌ അതില്‍ അഭിപ്രായം പറയണം എന്നാവശ്യപ്പെടുന്നതു മുഖ്യമന്ത്രിയാണ്. ഈ ഭാഗമെന്തിനാണു പ്രതിപക്ഷ നേതാവ് മറച്ചുവച്ചതെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഫയല്‍ പരിശോധിക്കുമ്ബോള്‍ ഒരുഭാഗം മാത്രം കണ്ടാല്‍ പോരല്ലോ. അതിന് മുന്‍പും പിന്‍പുമുള്ളത് വിട്ടു പോകാന്‍ പാടില്ലല്ലോ. അതെന്തുകൊണ്ടാണ് ചിലത് വിട്ടുപോകുന്നതെന്ന് മനസിലാകുന്നില്ല. ഈ ഭാഗമെന്തിനാണ് മറച്ചുവെച്ചത്. ഇങ്ങനെയുള്ള പരിശോധനകളും അഭിപ്രായങ്ങളും മുഖ്യമന്ത്രി ആവശ്യപ്പെട്ടത് ഒന്നിലധികം തവണയാണ്. ഇത് കാണിച്ചതിന്റെ അര്‍ത്ഥം ഫയലിന്റെ പകര്‍പ്പ് അദ്ദേഹത്തിന്റെ കൈയിലുണ്ട് എന്നാണല്ലോ

അതൊന്ന് മനസിരുത്തി വായിച്ചു നോക്കാന്‍ അദ്ദേഹം തയ്യാറാകണം. കഴിഞ്ഞ ദിവസം ഒരുകാര്യം ഞാന്‍ പറഞ്ഞിരുന്നു. ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് ഉറപ്പ് വേണം. ആരെങ്കിലും പറയുന്നത് കേട്ട് നമ്മളുടെ വിലപ്പെട്ട സമയം കളയരുത്. ഒരു പദ്ധതിയുമായി ബന്ധപ്പെട്ടും തെറ്റായ കാര്യങ്ങള്‍ നടന്നിട്ടില്ല, നടക്കുകയുമില്ല ഏതെങ്കിലും ആക്ഷേപം കേട്ടത് കൊണ്ട് കേരളത്തില്‍ ഭാവിയ്ക്ക് അനിവാര്യമായി പദ്ധതികള്‍ ഉപേക്ഷിക്കാനും പോകുന്നില്ല.