കൊല്ലം: സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് സഹോദരി ശാന്ത. ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നില്‍ എസ്‌എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാണെന്നും ഇവര്‍ ആരോപിച്ചു. സ്വാമിയുടെ മരണത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശനാണ്. കേസന്വേഷണത്തില്‍ വെള്ളാപ്പള്ളി ഇടപെട്ടെന്നും ശാന്ത വ്യക്തമാക്കി.

ജൂലൈ ഒന്നിന് ശാശ്വതീകാനന്ദസ്വാമികള്‍ മരിച്ചിട്ട് 18 വര്‍ഷമാകുകയാണ്. കേസന്വേഷണത്തില്‍ ഇതുവരെ പുരോഗതിയില്ല. ക്രൈംബ്രാഞ്ചിന്‍റെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ല. ഉയര്‍ന്ന ഏജന്‍സി തന്നെ അന്വേഷിക്കണം- ശാന്ത ആവശ്യപ്പെട്ടു.2002 ജൂലൈ ഒന്നിനാണ് ആലുവ പെരിയാറില്‍ ശാശ്വതീകാനന്ദയെ ദുരൂഹസാഹചര്യത്തില്‍ മുങ്ങിമരിച്ചത്. ആലുവായിലെ അദ്വൈതാശ്രമത്തിലെ പുഴക്കടവില്‍ കുളിക്കാനിറങ്ങിയ സ്വാമി കാല്‍വഴുതി നിലയില്ലാക്കയത്തില്‍ വീണ്‌ ശ്വാസംമുട്ടി മരിച്ചെന്നാണ്‌ പോലീസിന്‍റെ നിഗമനം.