ഓസ്റ്റിന്‍: ടെക്സസിലെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ജഋആഠ പ്രോഗ്രാമിന്‍റെ ഭാഗമായി 285 ഡോളര്‍ അനുവദിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 31 വരെ നീട്ടിയതായി ടെക്സസ് ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് വ്യക്തമാക്കി. ഒരു തവണ മാത്രമേ ഈ ആനുകൂല്യം ലഭിക്കയുള്ളൂ. ഹ്യുമന്‍ സര്‍വീസസ് കമ്മീഷന്‍ ഡപ്യൂട്ടി എക്സിക്യൂട്ടീവ് കമ്മീഷണര്‍ വയന്‍ സാള്‍ട്ടറും ഗവര്‍ണറും സംയുക്തമായാണ് പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

കോവിഡിനെ തുടര്‍ന്നു സ്കൂളുകള്‍ അനിശ്ചിതമായി അടച്ചിടുകയും നാഷനല്‍ സ്കൂള്‍ ലഞ്ച് പ്രോഗ്രാമിന്‍റെ ഭാഗമായി ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ഓരോ വിദ്യാര്‍ഥിക്കും 285 ഡോളര്‍ (വണ്‍ ടൈം) നല്‍കുവാന്‍ സ്റ്റേറ്റ് ഗവണ്‍മെന്‍റ് തീരുമാനിച്ചത്. 21 വയസുവരെയുള്ള വിദ്യാര്‍ഥികള്‍ക്കാണ് ആനുകൂല്യം.

ടെക്സസില്‍ 3.6 മില്യന്‍ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും. അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ 31 വരെ നീട്ടിയതിനാല്‍ ഇതുവരെ അപേക്ഷ സമര്‍പ്പിക്കാത്തവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. ലോണ്‍ സ്റ്റാര്‍ കാര്‍ഡുപയോഗിച്ചു കുറഞ്ഞ വരുമാനമുള്ള കുടുംബാംഗങ്ങള്‍ക്ക് സ്റ്റോറുകളില്‍ നിന്നും ഗ്രോസറി വാങ്ങുന്നതിനു ഫെഡറല്‍ ഗവണ്‍മെന്‍റിന്‍റെ സഹായധനമായി ഒരു ബില്യന്‍ ഡോളറാണ് ടെക്സസിന് അനുവദിച്ചിരിക്കുന്നത്.

വിവരങ്ങള്‍ക്ക് വിളിക്കേണ്ട നമ്പര്‍ 8336136220 (തിങ്കള്‍ മുതല്‍ വെള്ളിവരെ രാവിലെ 8 മുതല്‍ വൈകിട്ട് 5വരെ)