ഒമാനില്‍ പുതിയ കോവിഡ് പരിശോധന കിറ്റിന് അംഗീകാരം നല്‍കി.രാജ്യത്ത് സൗജന്യമാണെങ്കിലും സര്‍ക്കാര്‍ സംവിധാനങ്ങളില്‍ രോഗലക്ഷണങ്ങളുള്ളവര്‍ക്ക് മാത്രമാണ് പരിശോധനാ സൗകര്യം ലഭിക്കുകയുളളൂ. പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കാത്തവര്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ പരിശോധനയാണ് ആശ്രയം.

നിലവിലുള്ള പി.സി.ആര്‍ പരിശോധനക്ക് 70 റിയാല്‍ വരെയാണ് നിരക്ക്. ഉയര്‍ന്ന നിരക്ക് മൂലം പരിശോധനകള്‍ നടത്താന്‍ മടിച്ചുനില്‍ക്കുന്നവരാണ് ഭൂരിപക്ഷം പ്രവാസികളും. ഇത്തരക്കാര്‍ക്ക് ആശ്വാസമേകുന്നതാണ് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ നടപടി.

സ്വകാര്യ സ്ഥാപനങ്ങളിലെ ചെലവ് താങ്ങാന്‍ കഴിയാത്ത രോഗലക്ഷണങ്ങളുള്ളവര്‍ക്ക് മത്ര, സീബ് ഷരാദി, റുസൈല്‍ എന്നിവിടങ്ങളിലുള്ള വിസ മെഡിക്കല്‍സെന്ററുകളിലും ഗാലയില്‍ ഹോളിഡേ ഇന്നിന് സമീപവുമുള്ള കേന്ദ്രങ്ങളിലെത്തി സൗജന്യ പരിശോധനക്ക് സാമ്ബിളുകള്‍ നല്‍കാവുന്നതാണ്. ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെ രാവിലെ എട്ടര മുതല്‍ ഒരു മണി വരെയാണ് സാമ്ബിളുകള്‍ ശേഖരിക്കുക. പരിശോധനക്ക് എത്തുന്ന വിദേശികള്‍ റസിഡന്‍റ് കാര്‍ഡ് അല്ലെങ്കില്‍ ജോലി ചെയ്യുന്ന കമ്ബനിയുടെ പേരുള്ള രേഖ കാണിക്കണം.