കൊച്ചി: നടി ഷംന കാസിമിനെയടക്കം ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച ബ്ലാക്മെയിലിങ് കേസില്‍ ദുരൂഹതകള്‍ ഒഴിയുന്നില്ല. വിവാഹ അഭ്യര്‍ഥനയുമായെത്തിയ സംഘം ഒടുവില്‍ സ്വര്‍ണക്കടത്തിന് പ്രേരിപ്പിക്കുകയായിരുെന്നന്നാണ് പ്രധാന പരാതി. ഷംന നല്‍കിയ പരാതിയില്‍ അന്വേഷണം വ്യാപിപ്പിക്കുന്നതിനിടെയാണ് 18 പെണ്‍കുട്ടികള്‍ തട്ടിപ്പുസംഘത്തിെന്‍റ ഇരയായെന്ന പരാതികള്‍കൂടി പൊലീസിന് ലഭിക്കുന്നത്. വന്‍റാക്കറ്റുകള്‍ ഉള്‍പ്പെട്ട സംഘമാണ് ഇതിന് പിന്നിലെന്ന വിവരം പുറത്തുവന്നതോടെ പല പെണ്‍കുട്ടികളും പരാതിയുമായി മുന്നോട്ടുപോകാന്‍ മടിക്കുകയുമാണ്. ഇത് അന്വേഷണസംഘത്തെ കുഴക്കുന്നു. സെക്സ് റാക്കറ്റുമായി സംഘത്തിന് ബന്ധമില്ലെന്നും സ്വർണക്കടത്ത് ഒരുമറയാണെന്നും സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ നേരേത്ത പറഞ്ഞിരുന്നു. എന്നാൽ, സ്വർണക്കടത്താണ് സംഘത്തിെൻറ ലക്ഷ്യമെന്നതിൽ പരാതിക്കാർ ഉറച്ചുനിൽക്കുകയാണ്.എന്നാൽ, സ്വർണക്കടത്താണ് സംഘത്തിെൻറ ലക്ഷ്യമെന്നതിൽ പരാതിക്കാർ ഉറച്ചുനിൽക്കുകയാണ്. മോഡലിങ് ഫോട്ടോഗ്രഫി എന്ന പേരിൽ വിളിച്ചുകൊണ്ടുപോയശേഷം പണവും ആഭരണങ്ങളും തട്ടിയെടുത്ത സംഭവത്തിൽ പലരും പരാതി പരാതി നൽകാതെ പിന്മാറുകയാണ്. …