പത്തനംതിട്ട: കൈയില്‍ കുഞ്ഞി ട്രേയും പിടിച്ച്‌ സമയാസമയം മുരുന്നും ഭക്ഷണവും വെള്ളവും ബെഡ്ഷീറ്റുമായി കോവിഡ് രോഗികളുടെ മുറിയിലെത്തി നിറചിരിയും സമ്മാനിച്ച്‌ അവര്‍ തിരികെ പോകും. ചികിത്സയിലുള്ളവര്‍ക്ക് ഡോക്ടറെയോ വീട്ടുകാരെയോ കാണണമെന്ന ആവശ്യം പറഞ്ഞാല്‍ ഞൊടിയിടയില്‍ വിഡിയോ കാളിലൂടെ അവരെയും അടുത്തെത്തിക്കും. നാലടി പൊക്കം മാത്രമുള്ള ഇത്തിരിക്കുഞ്ഞന്‍ ‘റോബോട്ട് നഴ്‌സുമാര്‍’ ചെയ്തുനല്‍കുന്ന സേവനങ്ങളാണിത്. ഇരവിപേരൂര്‍ കൊട്ടയ്ക്കാട് ആശുപത്രിയില്‍ ആരംഭിച്ച ഫസ്റ്റ് ലൈന്‍ കോവിഡ് കെയര്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററിലാണ് ആശ സാഫി എന്നുപേരുള്ള രണ്ട് റോബോട്ടുകളുടെ സേവനം ലഭിക്കുക. ആരോഗ്യരംഗത്ത് ആശ പ്രവര്‍ത്തകര്‍  നടത്തുന്ന നിസ്വാര്‍ഥ സേവനത്തിനു നല്‍കുന്ന ആദരസൂചകമായിട്ടാണ് റോബോട്ടുകള്‍ക്ക് ആശ എന്ന് പേരിട്ടത്.  …