മുംബൈ: മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 30ന് ശേഷവും തുടരുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. രോഗബാധ കുറയാത്ത സാഹചര്യത്തെ തുടര്‍ന്നാണ് തീരുമാനം. ലോക്ക്ഡൗണ്‍ ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ നടപ്പിലാക്കുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയാല്‍ കേസുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി. കോവിഡിനോടുള്ള തങ്ങളുടെ സമീപനവും ചികിത്സയും വികസിത രാജ്യങ്ങള്‍ക്ക് തുല്യമാണ്. ഉദാഹരണത്തിന്, മരുന്നുകളുടെ കാര്യത്തില്‍ ഞങ്ങള്‍ ഡെക്‌സമെതസോണ്‍ മുതല്‍ റെംഡെസിവര്‍ വരെയുള്ള എല്ലാ മരുന്നുകളും പ്ലാസ്മ തെറാപ്പി പോലുള്ള ചികിത്സകളും ഉപയോഗിക്കുന്നു. എന്നാല്‍ റെംഡെസിവര്‍ പോലെയുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നതിന് കേന്ദ്രത്തിന്‍റെ അനുമതി ആവശ്യമാണ്. ഇതിനായി ഏപ്രില്‍ അവസാനത്തോടെ തങ്ങള്‍ കേന്ദ്രത്തെ സമീപിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് അനുമതി ലഭിച്ചതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

രാജ്യത്ത് കോവിഡ് കേസുകള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. 1,59,133 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്. രോഗം ബാധിച്ചു മരിച്ചവരുടെ എണ്ണം 7,273 ആയി.