പാലക്കാട്:പ്ലാസ്മ തെറാപ്പിയിലൂടെ സംസ്ഥാനത്ത് ആദ്യമായി കൊവിഡ് ദേഭമായ രോഗി ആശുപത്രി വിട്ടു. പാലക്കാട് ഒതളൂര്‍ സ്വദേശി സൈനുദ്ദീനാണ് അസുഖം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മസ്ക്കറ്റില്‍ നിന്ന് നാട്ടിലെത്തിയ സൈനുദ്ദീന് ഈ മാസം പതിമൂന്നിനാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയത്.നേരത്തെ കൊവിഡ് രോഗമുക്തി നേടിയ എടപ്പാള്‍ സ്വദേശി വിനീതാണ് സൈനുദ്ദീന് പ്ലാസ്മ നല്‍കിയത്.