ആലപ്പുഴ: പിണറായി വിജയന്‍ സര്‍ക്കാരിനു സര്‍ സിപി സിന്‍ഡ്രോമെന്നു കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. നിരോധനാജ്ഞ നിലനില്‍ക്കുന്ന തോട്ടപ്പള്ളിയില്‍ കരിമണല്‍ ഖനന നീക്കത്തിനെതിരെ നടത്തുന്ന സത്യാഗ്രഹസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോട്ടപ്പള്ളിയില്‍ നടക്കുന്നതു സര്‍ക്കാര്‍ സ്പോണ്‍സേര്‍ഡ് നിയമലംഘനമാണ്. നഗ്നമായ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം നടത്തുന്ന കരിമണല്‍ ഖനനക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാതെ സമരം ചെയ്യുന്നവരെ കേസില്‍പ്പെടുത്തുന്നതു പിണറായി വിജയന്‍റെ ഏകാധിപത്യ ഭരണത്തിനു തെളിവാണ്. ജനകീയ സമരത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാര്‍ നയം കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നും സുധീരന്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ സമരത്തിന് ഐക്യദാര്‍ഢ്യവുമായി തോട്ടപ്പള്ളിയിലെത്തി. കരിമണല്‍ കൊള്ളയ്ക്കു സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്നു പ്രതിപക്ഷ നേതാവ് ആരോപിച്ചു.