വാഷിംഗ്ടണ്‍ ഡിസി: ഉത്തരകൊറിയന്‍ മേധാവി കിം ജോംഗ് ഉന്‍ രോഗിയാണെന്നുള്ള വാര്‍ത്തകളെ തള്ളി യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപ്. ഇതുസംബന്ധിച്ചുള്ള സിഎന്‍എന്‍ റിപ്പോര്‍ട്ട് വ്യാജമാണെന്ന് കരുതുന്നു. അവര്‍ പഴയ രേഖകളാകും ഉപയോഗിച്ചതെന്ന് കരുതുന്നതായും വൈറ്റ്ഹൗസില്‍ മാധ്യമങ്ങളോടു സംസാരിക്കവേ ട്രംപ് പറഞ്ഞു.

എന്നാല്‍ കിമ്മിന് ആരോഗ്യം സംബന്ധിച്ച്‌ ഉത്തരകൊറിയയില്‍ നിന്ന് നേരിട്ടുള്ള വിവരമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാന്‍ ട്രംപ് വിസമ്മതിച്ചു. പകരം സിഎന്‍എന്‍ ന്യൂസ് നെറ്റ്‌വര്‍ക്കിനെതിരെ ട്രംപ് കടുത്ത വിമര്‍ശനം ഉന്നയിച്ചു. സിഎന്‍എന്‍ റിപ്പോര്‍ട്ടുകള്‍ വ്യാജമെന്ന് പറഞ്ഞ ട്രംപ് കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

കിം ജോംഗ് ഉന്‍ ഒരു ഹൃദയ ശസ്ത്രക്രിയയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലാണെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു. അദ്ദേഹത്തിന് മസ്തിഷ്കമരണം സംഭവിച്ചെന്നും യുഎസ് രഹസ്യാന്വേഷകര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.