വാഷിംഗ്ടണ്‍ ഡിസി: കോവിഡ് വൈറസ് ബാധ വീണ്ടുമൊരിക്കൽ കൂടി (രണ്ടാം ഘട്ടം) പടർന്നാൽ അത് തടഞ്ഞു നിർത്താനാകുന്നതിനും അപ്പുറത്തായിരിക്കുമെന്ന് അമേരിക്ക. അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കണ്ട്രോൾ ആൻഡ് പ്രിവെൻഷൻ ഡയറക്ടർ റോബർട്ട് റെഡ്ഫീൽഡ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അടുത്ത ശൈത്യകാലം വരെയെങ്കിലും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമെല്ലാം കോവിഡ് ബാധയുടെ ആശങ്കകൾ നിലനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. ആ സമയത്ത് മറ്റ് രോഗങ്ങൾക്കൊപ്പം കോവിഡും കൂടി ഉണ്ടായാൽ ആരോഗ്യ രംഗം ഏറെ പണിപ്പെടേണ്ടി വരുമെന്നും രോഗമുക്തി തന്നെ സാധ്യമായെന്നു വരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യത്ത് ഇപ്പോൾ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നവർ ഈ അവസ്ഥ കൂടി കണക്കിലെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീടുകളിൽ തന്നെ തുടരുന്നതാണ് നല്ലെതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.