ചെന്നൈ: തമിഴ്നാട്ടിൽ മാധ്യമപ്രവർത്തകർക്ക് ഉൾപ്പെടെ കോവിഡ്-19 വൈറസ് പടർന്നു പിടിക്കുന്ന സാഹചര്യം നിലനിൽക്കെ സംസ്ഥാന ആരോഗ്യമന്ത്രിയുടെ വാർത്താസമ്മേളനം വിവാദത്തിൽ.
കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച റിപ്പോര്‍ട്ടര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അതേ സ്ഥലത്ത് ആരോഗ്യമന്ത്രി വിജയഭാസ്കര്‍ വീണ്ടും വാര്‍ത്താ സമ്മേളനം നടത്തിയ നടപടിയാണ് വിവാദമായിരിക്കുന്നത്.
പല മാധ്യമപ്രവർത്തകരും ഇതിൽ പങ്കെടുത്തുവെങ്കിലും പത്തോളം സ്ഥാപനങ്ങൾ വിട്ടുനിന്നു. അതേസമയം, വൈറസ് വ്യാപനം തടയുന്നതില്‍ സര്‍ക്കാര്‍ ജാഗ്രതക്കുറവ് പുലര്‍ത്തുന്നുവെന്ന ആക്ഷേപം തമിഴ്നാട്ടില്‍ ശക്തമാണ്.