ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഞായറാഴ്ച വെരയുള്ള കണക്ക് പ്രകാരം 1024 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 29 പേര്‍ കോവിഡ് ബാധയെ തുടര്‍ന്ന് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 201 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

രാജ്യത്തു കോവിഡ് ബാധിച്ചവരില്‍ പത്തുശതമാനം പേരും രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. തലസ്ഥാന നഗരമായ ഡല്‍ഹിയില്‍ മാത്രം 23 കോവിഡ് പോസിറ്റീവ് കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇവിടെ 72 പേര്‍ ചികിത്സയിലുണ്ട്.

ആരോഗ്യമന്ത്രാലയത്തിെന്‍റ കണക്ക് പ്രകാരം മഹാരാഷ്ട്രയിലും കേരളത്തിലുമാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത്. കോവിഡിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ ആറുപേരാണ് മരിച്ചത്. 190 രോഗികള്‍ മഹാരാഷ്ട്രയിലുണ്ട്. 25 പേര്‍ക്കു രോഗം മാറി. കേരളത്തില്‍ 182 പേരാണു രോഗബാധിതരായുള്ളത്. 15 പേര്‍ക്കു രോഗം ഭേദമായി. ഒരാള്‍ മരിച്ചു.

അതേസമയം, 21 ദിവസത്തെ ലോക്ക്ഡൗണ്‍ പുര്‍ണമായും നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഞായറാഴ്ച സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. നഗരങ്ങളില്‍ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ തിരിച്ചുപോക്ക് തടയാന്‍ നടപടിയെടുക്കണമെന്നും തൊഴിലാളികള്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരുക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.