തിരുവനന്തപുരം: അസാധാരണ സാഹചര്യമുണ്ടായാല്‍ തെരഞ്ഞെടുപ്പ് വേണ്ടെന്നുവെക്കാമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസര്‍ ടിക്കാറാം മീണ. അസാധാരണ സാഹചര്യമാണ് നിലവില്‍ കേരളത്തില്‍. ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ ഏകപക്ഷീയമായി തീരുമാനം ഉണ്ടാകിെല്ലന്നും സര്‍ക്കാറിെന്‍റയും രാഷ്്ട്രീയകക്ഷികളുടെയും അഭിപ്രായം കൂടി ആരാഞ്ഞശേഷമാകും തീരുമാനമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഏപ്രിലില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് അനൗദ്യോഗികമായി ലഭിച്ച സൂചന. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏപ്രിലില്‍ നടക്കില്ല. സംസ്ഥാനത്തെ സാഹചര്യം സംബന്ധിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് റിപ്പോര്‍ട്ട് നല്‍കും. സംസ്ഥാന സര്‍ക്കാറുമായി കൂടിയാലോചിച്ചശേഷമേ തീരുമാനം എടുക്കൂ. നിയമപ്രകാരം ജൂണ്‍ 19നകം കുട്ടനാട് തെരഞ്ഞെടുപ്പ് നടക്കണം.

ഏത് നിമിഷവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ സജ്ജവുമായിരുന്നു. എന്നാല്‍ അസാധാരണ സ്ഥിതിവിശേഷമാണ് കോവിഡിെന്‍റ സാഹചര്യത്തില്‍ ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തെരഞ്ഞെടുപ്പിെന്‍റ സാധ്യത സംബന്ധിച്ച്‌ ചീഫ് സെക്രട്ടറിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസര്‍ ഉടന്‍ ആശയവിനിയമം നടത്തുമെന്നാണ് സൂചന.

കോവിഡ് ഉടന്‍ നിയന്ത്രണവിധേയമായാല്‍ തെരഞ്ഞെടുപ്പ് നടക്കും. ജൂണ്‍ 19ന് ശേഷമേ സാഹചര്യമുള്ളൂവെന്ന് വന്നാല്‍ തെരഞ്ഞെടുപ്പിന് സാധ്യത കുറയും.