ന്യൂഡല്‍ഹി: അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് ജ്യോതിരാദിത്യ സിന്ധ്യ രാജിക്കത്ത് കൈമാറി. ഇന്ന് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് സിന്ധ്യ കോണ്‍ഗ്രസ് വിട്ടത്.

”18 വര്‍ഷമായി താന്‍ കോണ്‍ഗ്രസില്‍ നിന്നത് ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കുവാന്‍ വേണ്ടിയാണ്. എന്നാല്‍ ഇപ്പോള്‍ അതിനു സാധിക്കുന്നില്ല .” സിന്ധ്യ പറഞ്ഞു. കൂടാതെ കോണ്‍ഗ്രസ് തന്നെ അവഗണിച്ചുവെന്നും ജ്യോതിരാദിത്യ സിന്ധ്യ ആരോപിച്ചിരുന്നു .

അതെ സമയം മധ്യപ്രദേശ് സര്‍ക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കുന്നതാണ് സിന്ധ്യയുടെ രാജി. സിന്ധ്യയ്ക്കു പിന്തുണ നല്‍കി 17 എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. ഇവര്‍ അജ്ഞാത കേന്ദ്രങ്ങളിലാണ്. അതേസമയം സിന്ധ്യയെ അനുനയിപ്പിക്കുന്നതിനായി സോണിയയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് തലസ്ഥാനത്ത് യോഗം ചേര്‍ന്നിരുന്നു. ഇതിനിടെയാണ് സിന്ധ്യയുടെ രാജിക്കത്ത് ലഭിച്ചത്.

പ്രധാന മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രാദേശിക പാര്‍ട്ടി രൂപീകരിക്കാമെന്ന നിലപാടാണ് സിന്ധ്യ സ്വീകരിച്ചത്. എന്നാല്‍ തനിക്കൊപ്പം നിരവധി എംഎല്‍എമാര്‍ ഉണ്ടെന്നും സിന്ധ്യ മോദിയെയും അമിത് ഷായെയും അറിയിച്ചു. ഈ അവസരത്തില്‍ സിന്ധ്യയോട് ബിജെപിയില്‍ ചേരണമെന്നാണ് മോദി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.