ന്യൂഡല്‍ഹി: കേരളം ഫ്ളാറ്റ്, അപ്പാർട്ട്മെന്റ് നിർമാണങ്ങളെ ഓറഞ്ച് ഗണത്തിൽപ്പെടുത്തിയത് സുപ്രീംകോടതി ശരിവച്ചു. 2,000 മുതല്‍ 20,000 ചതുരശ്ര അടിവരെ വിസ്തീര്‍ണമുള്ള കെട്ടിട നിർമാണങ്ങളെ ഓറഞ്ച് ഗണത്തില്‍പ്പെടുത്തി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പടിവിച്ച സര്‍ക്കുലർ സുപ്രീം കോടതി ശരിവയ്ക്കുകയായിരുന്നു.
കേരളത്തിലെ പ്രത്യേക സാഹചര്യത്തില്‍ കെട്ടിട നിർമാണത്തിന് ചില നിബന്ധനകള്‍ ആവശ്യമാണെന്നും ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
സര്‍ക്കുലര്‍ ചോദ്യംചെയ്ത് കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യയുടെ കേരള ചാപ്റ്റര്‍ നല്കിയ ഹര്‍ജി തള്ളിയാണ് കോടതി നടപടി.