സ്കൂള്‍ വിദ്യാര്‍ഥികളില്‍ കൊറോണ വൈറസ് പടരാതിരിക്കാന്‍ നാഷനല്‍ കമീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്സ് (എന്‍.സി.പി.സി.ആര്‍) മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു. എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ഇതുസംബന്ധിച്ച നിര്‍ദേശം അയച്ചു. സ്കൂള്‍ വിദ്യാര്‍ഥികളില്‍ വൈറസ് ബാധ പടര്‍ന്നു പിടിക്കാതിരിക്കാനാവശ്യമായ മുന്‍കരുതലിന്‍െറ ഭാഗമായാണ് നടപടി.

േകന്ദ്ര ആരോഗ്യ മന്ത്രാലയം സ്കൂളുകള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ സംബന്ധിച്ച്‌ നേരത്തേതന്നെ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. ഇതുപ്രകാരം സ്കൂളുകളില്‍ ഏതെങ്കിലും തരത്തിലുള്ള പൊതുപരിപാടികളോ ഒത്തുകൂടലോ സംഘടിപ്പിക്കാന്‍ പാടില്ല.ഏതെങ്കിലും വിദ്യാര്‍ഥിയോ, അധ്യാപക-അനധ്യാപക ജീവനക്കാരോ കൊറോണ ബാധിത രാജ്യങ്ങളില്‍ 28 ദിവസങ്ങള്‍ക്കുള്ളില്‍ യാത്ര ചെയ്തിട്ടുണ്ടെങ്കില്‍ അവര്‍ 14 ദിവസം വീട്ടുനിരീക്ഷണത്തില്‍ കഴിയണം.

കൂടാതെ കൈ അണുനാശിനി ഉപയോഗിച്ചു കഴുകല്‍, തുമ്മുേമ്ബാഴും ചുമക്കുേമ്ബാഴും വായ് ടവല്‍ ഉപയോഗിച്ച്‌ െപാത്തിപിടിക്കല്‍ തുടങ്ങിയ ചെറിയ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൂടാതെ വാതില്‍പിടി, സ്വിച്ചുകള്‍, കമ്ബ്യൂട്ടര്‍ ഡെസ്ക്ടോപ്പ്, കൈവരികള്‍ തുടങ്ങിയവ അണുവിമുക്തമാണെന്ന് ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കണമെന്നും പറയുന്നു.

ലോകെമമ്ബാടും കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ്. രാജ്യത്തും കൊറോണ ബാധിതരുടെ എണ്ണം കൂടിവരികയാണ്. രാജ്യത്ത് ഒരു സ്കൂള്‍ വിദ്യാര്‍ഥിക്കും രോഗം സ്ഥിരീകരിച്ചിരുന്നു. പരീക്ഷക്കാലമായതിനാല്‍ വിദ്യാര്‍ഥികള്‍ ഏറ്റവുമധികം ജാഗ്രത പാലിേക്കണ്ട സമയം കൂടിയാണ്. അതിനാല്‍ വൈറസ് ബാധ പടരാതിരിക്കാന്‍ കൃത്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് എന്‍.സി.പി.സി.ആറിന്‍െറ നിര്‍ദേശത്തില്‍ പറയുന്നു. സംസ്ഥാന വിദ്യാഭ്യാസ വകുപ്പുകളും ആരോഗ്യവകുപ്പും കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നല്‍കുകയും ൈവറസ് ബാധ പിടിപെടാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. 