തിരുവനന്തപുരം: കേന്ദ്ര ബജറ്റ് വെറും വാചകകസര്‍ത്തെന്നു ധനകാര്യമന്ത്രി തോമസ് ഐസക്. രാജ്യത്തെ സാന്പത്തീക മാന്ദ്യത്തെ മറച്ചു വെയ്ക്കുന്ന വെറും വാചകകസര്‍ത്തായി മാറിയെന്നും ധനകാര്യമന്ത്രി പ്രതികരിച്ചു. രൂക്ഷമാകുന്ന സാന്പത്തിക മാന്ദ്യത്തെക്കുറിച്ച്‌ കഴിഞ്ഞ ബജറ്റിലും ഈ ബജറ്റിലും ഒരു പരാമര്‍ശവുമുണ്ടായിട്ടില്ല.

നടപ്പുവര്‍ഷത്തെ സാന്പത്തിക വളര്‍ച്ച 4.9 ശതമാനമായി കുറയുമെന്ന് ബജറ്റില്‍ സമ്മതിച്ചിരിക്കുന്നു. എന്നാല്‍ ഇതിനു കാരണമാകുന്ന രൂക്ഷമായ സാന്പത്തികമാന്ദ്യത്തെ മറച്ചുവയ്ക്കുന്നതാണ് ഈ ബജറ്റ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ ആവശ്യമായ വര്‍ധനയില്ല.

സംസ്ഥാനങ്ങള്‍ക്കുള്ള വിഹിതത്തില്‍ പിശുക്കു കാണിക്കുന്പോള്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ 2.8 ലക്ഷം കോടി രൂപയില്‍ നിന്ന് ഈ ബജറ്റില്‍ 3.4 ലക്ഷം കോടി രൂപയായി ഉയര്‍ത്താനും മടിച്ചില്ല.കേരളത്തോടുള്ള യുദ്ധപ്രഖ്യാപനമാണ് ബജറ്റെന്നും തോമസ് ഐസക് കൂട്ടിച്ചേര്‍ത്തു.