ന്യൂഡൽഹി: ഈ വർഷം ജനുവരി പകുതിയോടെ ആറുകോടിയോളം കർഷകർക്കായി 12,000 കോടി രൂപ വിതരണം ചെയ്തെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. ഇത് ഒരു റെക്കോർഡാണ്. 2022 ആകുന്പോഴേയ്ക്കും കർഷകരുടെ വരുമാനം ഇപ്പോഴത്തേതിന്‍റെ ഇരട്ടിയാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അതിനുള്ള ഒട്ടേറെ പരിപാടികൾ ആസുൂത്രണം ചെയ്യുന്നുണ്ടെന്നും മോദി പറഞ്ഞു.

ഗുജറാത്തിൽ നടക്കുന്ന ഗ്ലോബൽ പൊട്ടറ്റോ കോണ്‍ക്ലേവിനെ വീഡിയോ കോണ്‍ഫറൻസിലൂടെ അഭിസംബോധന ചെയ്ത മോദി ഇന്ത്യയിൽ ഭക്ഷധാന്യ ഉൽപാദനം വർധച്ചിട്ടുണ്ടെന്നും കർഷകർക്ക് സർക്കാർ നൽകുന്ന പ്രോൽസാഹനമാണ് ഇതിനു കാരണമെന്നും പറഞ്ഞു. ലോകത്തിൽ ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന മൂന്നു രാജ്യങ്ങളിൽ ഒന്നായി ഇന്ത്യ മാറിയെന്ന് നരേന്ദ്രമോദി പറഞ്ഞു.